24/08/2021
അദ്ധ്യായം 10
സന്യാസി നൽകിയ പഞ്ചസാര ചായേടെ പൊറേ വയറ്റിലേക്ക് തിരികിയിറക്കിയതിന് ശേഷം കൈയ്യിൽ അവശേഷിച്ച പൊടി കഴുകിക്കളഞ്ഞ് നടരാജനോട്,
ക്ലീനർ : “സാർ…”!!
(കൊടുക്കണോ വേണ്ടയോ എന്ന് ശങ്കിച്ച്)
“ടീയൊടെ കാസ് നീങ്ക കൊടുപ്പിയാ...
ഇല്ല നാ……”!!
ഞാൻ കൊടുത്തോളം എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് നടരാജൻ തന്റെ ചായ കുടിക്കുന്നു.
മധുരം കൂട്ടിയിടാൻ പറഞ്ഞിട്ടും ചായക്ക് മധുരമില്ലല്ലോ എന്ന് ഒരു കവിൾ ചായ അകത്താക്കിയപ്പോൾ തന്നെ നടരാജന് തോന്നി.
ചായ ഇഷ്ട്ടപ്പെടാതെ ഗ്ലാസ്സ് ടേബിളിൽ വെക്കുമ്പോൾ അത് കണ്ട്,
കടക്കാരൻ : “സാർ….
ഇണ്ണക്ക് ഇന്ത ഊറിലേന്ത് സ്വീറ്റാനാ എന്ന സാപ്പിട്ടാലും…
അതുക്ക് നാമ നിനക്കിറമാതിരി സ്വീറ്റ് കെടക്കാത്....!!
അതാ... അന്ത കോവിലോടെ സ്പെഷ്യാലിറ്റി….”!!!
സംശയത്തോടെ നടരാജൻ ഗ്ലാസ്സിലേക്ക്
നോക്കുന്നതുകണ്ട്,
“നാൻ സൊന്നത് നമ്പവേണ്ടാ...!!
ഉങ്കളുടെ കൈയ്യിലിരിക്ക്ര സക്കരെയേ സാപ്പിട്ട് പാറ്. !!
അപ്പോ തെരിയും...
നെജ്മാ.... പൊയ്യാന്ന്....”!!!
നടരാജൻ തന്റെ കൈയിലിരിക്കുന്ന പഞ്ചസാരയിലേക്ക് നോക്കി സന്യാസി പറഞ്ഞത് മനസ്സിൽ ഓർത്ത് ഒരു നിമിഷം കണ്ണുകളടച്ചതിന് ശേഷം അത് മുറ്റത്തേക്ക് നീട്ടിയെറിഞ്ഞു.
കടക്കാരന്റെ കൈയ്യിൽ താൻ കഴിച്ച ഭക്ഷണത്തിന്റെ ബില്ല് കൊടുത്തതിന് ശേഷം ബസ്സിലേക്ക് പോകാൻ തുടങ്ങുമ്പോൾ ക്ലീനറോട്,
നടരാജൻ : “ഇതുക്കപ്പറം നൈറ്റ് എങ്കെയാവുത് സ്റ്റേ ഇറുക്കാ….”!!
ക്ലീനർ : “ഇല്ലേ സാർ...
സ്‌ട്രേറ്റാ മധുര താ…”!!!
ഉറങ്ങുന്ന പെൺകുട്ടിക്ക് വേണ്ടി ചോദിക്കുന്ന രീതിയിൽ,
നടരാജൻ : “ഇല്ലേ....
തൂക്കം മുടിഞ്ചതുക്കപ്രം ബാത്രൂമുക്ക്.... എതാവത് പോണൊന്നാ…”!!
ക്ലീനർ : “സാർ... ബാത്ത് റൂം ഇങ്കെ ഇറുക്ക്..
ഇപ്പവേ പോയിട്ട് വാ…”!!
നടരാജന്റെ പരുങ്ങൽ കണ്ട് വാച്ചിലേക്ക് നോക്കി,
“പോയിട്ട് വാങ്ക സാർ... റൊമ്പവേ ലേറ്റായിടിച്ച്…”
സംശയത്തിൽ,
നടരാജൻ : “ഇല്ലേ....
കൊഞ്ചം നേരത്ത്ക്കപ്രം….”!!
സംസാരം പകുതിയിൽ നിർത്തുന്നു.
നിസ്സാരമെന്ന രീതിയിൽ,
ക്ലീനർ : “എന്ന സാർ..."
"ഒങ്കള്ക്ക് ഓക്കെന്നാ…
റോഡിലെ നിർത്തിത്താറെം.....
ഓക്കേവാ…”!!!
സംശയത്തിൽ,
നടരാജൻ : “ഇല്ല….. പൊണ്ണുങ്ങക്ക്….”!!
ക്ലീനർ : “എന്ന സാർ… പൊണ്ണു... ണൊണ്ണു…”
(ബസ്സിലേക്ക് നോക്കിയതിന് ശേഷം)
“എല്ലാരുുമേ ഇങ്കെ വന്തുട്ട് താ ഉള്ളെ പോയിറിക്ക്...
ഉങ്കളുക്ക് പോണോന്നാ... പോയിട്ട് വാ..... ടൈമിറ്ക്ക്…”!!
വീണ്ടും സംശയത്തോടെ,
നടരാജൻ : “ഇല്ലേ…”
(സംസാരം കുറച്ചു വലിച്ചു നീട്ടി)
“അന്ത... കടൈസിയാ...... വന്ത പൊണ്ണ്...
അത് ഉള്ളെ തൂങ്കിട്ട് താ ഇറുക്ക്...
അതാ കേട്ടെ..….”!!!
നടരാജൻ പറയുന്നത് മനസ്സിലാകാത്ത,
ക്ലീനർ : “എന്ത പൊണ്ണ്......?"
"കടൈസിയാ നീങ്ക താനേ ബസ്സിലെ ഏർറത്…”!!!
നടരാജൻ : “നാനാ...."
ധൃതിയിൽ,
"ഒരു പൊണ്ണ് ബാഗൊടെ ഏറലയാ…?”!!!
“നീങ്ക അവ്ള്ക്ക് ഒമിറ്റിംഗ്ന് സൊല്ലി നാന്താനെ പിന്നാടിയിരുന്ത എന്നോടെ സീറ്റ് ചേഞ്ച് പണ്ണിക്കൊടുത്തത്......!!
ന്യാപകമില്ലെയാ….”!!!
നടരാജൻ കുടിച്ച ചായ ഗ്ലാസ്സിലേക്ക് നോക്കിയതിന് ശേഷം,
ക്ലീനർ : “നീങ്ക….. ഇങ്കറുന്ത് കട്ടിങ് (മദ്യം) എതാവുത് കുടിച്ചിയാ…?”
(നടരാജൻ ക്ലീനറെ ദയനീയമായി നോക്കുന്നു)
“സാർ... പെരുമ്പത്തൂർന്ന് ഇന്ത ബസ്സിലെ ലാസ്‌റ്റ് ഏർറത് നീങ്ക താ….”
“മൂന്നാടിയിരിക്ര എന്നോടെ സിംഗിൾ സീറ്റ് താ നാ ഉങ്കളുക്ക് കൊടുത്തത്..."
"അത് ഉങ്കളുക്ക് ന്യാപകമില്ലെയാ….”
“എന്ന സാർ…”
നടരാജനെ തിരുത്തി ക്ലീനർ കാര്യം വ്യക്തമാക്കി.
നടരാജന്റെ ഓർമ്മയിൽ ബസ്സിൽ നടന്നത് വ്യക്തതയില്ലാതെ തെളിയുന്നു.
ഒന്ന് രണ്ട് തവണ നടരാജൻ തന്റെ തല കുടയുന്നു.
അയാളുടെ കണ്ണുകളിൽ കാഴ്ച്ച മങ്ങുന്നു.
പെട്ടെന്ന് പഴയ കാര്യങ്ങൾ നടരാജന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
പെൺകുട്ടി ബസ്സിൽ കയറിയതിന് പകരം അതേ രീതിയിൽ ട്രെയിൻ മിസ്സായ നടരാജൻ ബസ്സിലേക്ക് ബാഗും തൂക്കി കയറിയ രംഗം ഓർത്തെടുക്കുന്നു.
ക്ലീനർ ഡോറിന്റെ പിന്നിലായുള്ള തന്റെ സീറ്റ് നടരാജനായി ഒഴിഞ്ഞു കൊടുക്കുന്നു.
കാബിനിൽ നിന്നും യാത്രക്കാരുടെ ലിസ്റ്റ് അടങ്ങുന്ന പാഡ് എടുത്തുകൊണ്ട് വന്ന് അതിൽ നടരാജന്റെ പേര് എഴുതി ചേർക്കുന്നതിനിടയിൽ,
ക്ലീനർ : “സാർ...
ഉങ്ക ഐഡി പ്രൂഫ് കൊഞ്ചം പാക്കണും…”
ടീവിയിൽ ചന്ദ്രമുഖി സിനിമ ഓടുന്നു.
ആളുകൾ കൈയ്യടിച്ചും വിസിലടിച്ചും സിനിമ ആസ്വദിക്കുന്നു.
നടരാജൻ ബസ്സിനുള്ളിൽ നടന്ന കാര്യങ്ങളെല്ലാം ഒരതിശയത്തോടെ ഓർത്തെടുത്തു.
മനസ്സിൽ ആശങ്കയുടെ വിത്തുപാകി നടരാജൻ സ്വയം ചോദിച്ചു,
“അപ്പോ... അന്ത പൊണ്ണ്…”!!!
ആ സമയം ക്ഷേത്രത്തിൽ ദേവിയെ നടയിലിരുത്തിയതിന്റെ മണി മുഴങ്ങി..!!!
ആകാശത്ത് വീണ്ടും വർണ്ണപ്പടക്കങ്ങൾ പൊട്ടി.
“ആണ്ടാൾ അമ്മനുക്ക്... ഹരോ ഹര….”
എന്ന മന്ത്രം അന്തരീക്ഷത്തിൽ മുഴങ്ങി..
ആളുകൾ അത് വീണ്ടും വീണ്ടും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അതിന്റെയലയൊലികൾ അന്തരീക്ഷത്തിൽ പുതിയ ഒരു പ്രതീക്ഷയുടെ ഉണർവെന്നവണ്ണം പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു….
ആ ശബ്ദം നടരാജന്റെ ഓർമ്മകളെല്ലാം വ്യക്തമാക്കുന്ന രീതിയിൽ ഒരു ചെവിയിൽ നിന്നും മറ്റേ ചെവിയിലേക്ക് തരംഗങ്ങളായി സഞ്ചരിച്ചു.
നടരാജൻ ബസ്സിലേക്ക് കയറി പെൺകുട്ടിയിരുന്നെന്ന് തോന്നിയ സീറ്റിലേക്ക് നോക്കാതെ തന്റെ സീറ്റിൽ ഇരുന്നു.
ബസ് പതിയെ മുമ്പോട്ടെടുത്തു.
വാഹനങ്ങളെല്ലാം റോഡിലൂടെ ഇഴഞ്ഞു നീങ്ങി.
ബസ്സിപ്പോൾ ആണ്ടാൾ അമ്മൻ കോവിലിന്റെ മുന്നിലെത്തി.
അങ്ങ് മലമുകളിലായി ക്ഷേത്ര ഗോപുരം കാണാം. നടരാജൻ അവിടേക്ക് നോക്കി.
ഗോപുരത്തിന് മുന്നിലായി ഒരു വലിയ കൊടിമരത്തിൽ ഒരു കൊടിക്കൂറ ഇരുട്ടിൽ അവ്യക്തമായി കണ്ടു. അവൻ അതിന്റെ നിറമെന്താണെന്നറിയാൻ അതിലേക്ക് സൂക്ഷിച്ചുനോക്കി.
കണ്ണുകളുടെ ചലനമനുസരിച്ച് അതിന്റെ നിറം മാറിക്കൊണ്ടേയിരിക്കുന്നു.
ബസ്സിന്റെ വേഗത കൂടി.
"ഇതാണോ അച്ഛൻ പറഞ്ഞ കഥയിലെ ‘സിമന്താ’ എന്ന നിറം" എന്ന് ചിന്തിക്കുന്നതിനിടയിൽ ബസ് പെട്ടെന്ന് നിർത്തി.
നടരാജന്റെ തല മുന്നിലെ കമ്പിയിൽ ചെന്നിടിച്ചു.
അവൻ വെളിയിലേക്ക് നോക്കി.
എടുത്താ പൊങ്ങാത്ത ബാഗുമായി ഒരു പെൺകുട്ടി ഫ്രണ്ട് ഡോറിന് മുന്നിൽ നിൽക്കുന്നു.
ബസ്സിന്റെ ഓട്ടോമാറ്റിക് ഡോർ അവൾക്ക് മുന്നിൽ തുറക്കപ്പെട്ടു.
ക്ഷേത്രത്തിലെ മണി നാദം കണക്കെ ആരുടേയോ മൊബൈലിൽ അപ്പോൾ ബെല്ലടിച്ചു.
“സിൽക്കല്ലാത്ത സ്മിത”.
(കഥ അവസാനിച്ചു)
കഥ വന്ന വഴി:
ഒരു തായ് സിനിമ കണ്ടപ്പൊഴാണ് "അക്കു മഞ്ചിന്തായി കാമു" എന്ന വാക്ക് ആദ്യമായി കേൾക്കുന്നത്.
കുറെ ദിവസമായിട്ടും ആ വാക്ക് മനസ്സിൽ നിന്ന് പോയില്ല.
ഇനി എന്തെങ്കിലും എഴുതുമ്പോൾ ആ വാക്ക് അതിൽ ഉൾപ്പെടുത്തണമെന്ന് തോന്നി.
ആ ചിന്തയിൽ നിന്നാണ് സ്മിത എന്ന കഥയുടെ ആശയം കിട്ടിയത്.
നഷ്ട പ്രണയം ആധാരമാക്കി ഒരു കഥയെഴുതിയാലോ എന്നാലോചിച്ചു.
എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെ ഒരു കഥ പറയാൻ കാണും. അതൊന്നുമല്ലാത്ത ഒരു കഥ എങ്ങനെയുണ്ടാക്കും.
അതൊരു വെല്ലുവിളിയായിരുന്നു.
അതിൽ നിന്നാണ് ഒരേ കാര്യത്തിന്റെ രണ്ട് വേർഷൻ എന്ന മറ്റൊരു ചിന്തയുദിച്ചത്.
"സിമന്തയും നെയ്‌ത്തുകാരിയും."
നെയ്‌ത്തുകാരിയുടെ വേർഷൻ ഒരു ഐതീഹ്യമാണ്.
ആ കഥ തലമുറകളിലൂടെ പലരും പല രീതിയിൽ പറഞ്ഞു.
അതിലൊരു കഥയാണ് തന്റെ മകനെ ഉറക്കാനായി ഒരച്ഛൻ പറയുന്ന രീതിയിൽ സിമന്തയുടെ കഥയായി മാറിയത്.
ഒരുപക്ഷേ അയാൾ അയാളുടെ ജീവിതവും താൻ കേട്ട കഥയും ചേർത്ത് പുതിയൊരു കഥ തന്റെ മകനോട് പറഞ്ഞതായിരിക്കാം.
എന്ത് തന്നെയായാലും എഴുത്തിനപ്പുറം എന്നേ ഇപ്പോഴും വേട്ടയാടികൊണ്ടിരിക്കുന്ന രണ്ടു കഥാപാത്രങ്ങളാണ്
"സിമന്തയും നെയ്‌ത്തുകാരിയും."
ഈ പത്തു അദ്ധ്യായവും വായിക്കാൻ സമയം കണ്ടെത്തി വിലയേറിയ അഭിപ്രായം ഞാനുമായി പങ്കുവെച്ചരോട് എനിക്കൊന്നേ പറയാനുള്ളു.
"അക്കു മഞ്ചിന്തായി കാമു"...
"ഞാൻ നിന്നെ സ്നേഹിക്കുന്നു".!!!
അഭിപ്രായങ്ങൾ പങ്കുവെയ്ക്കുക.
ദീപു ദാസൻ.