Deepu Dasan

Deepu Dasan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Deepu Dasan, Wedding planning service, Pathanapuram.

അദ്ധ്യായം 10സന്യാസി നൽകിയ പഞ്ചസാര ചായേടെ പൊറേ വയറ്റിലേക്ക് തിരികിയിറക്കിയതിന് ശേഷം കൈയ്യിൽ അവശേഷിച്ച പൊടി കഴുകിക്കളഞ്ഞ് ...
24/08/2021

അദ്ധ്യായം 10
സന്യാസി നൽകിയ പഞ്ചസാര ചായേടെ പൊറേ വയറ്റിലേക്ക് തിരികിയിറക്കിയതിന് ശേഷം കൈയ്യിൽ അവശേഷിച്ച പൊടി കഴുകിക്കളഞ്ഞ് നടരാജനോട്,
ക്ലീനർ : “സാർ…”!!
(കൊടുക്കണോ വേണ്ടയോ എന്ന് ശങ്കിച്ച്)
“ടീയൊടെ കാസ് നീങ്ക കൊടുപ്പിയാ...
ഇല്ല നാ……”!!
ഞാൻ കൊടുത്തോളം എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് നടരാജൻ തന്റെ ചായ കുടിക്കുന്നു.
മധുരം കൂട്ടിയിടാൻ പറഞ്ഞിട്ടും ചായക്ക്‌ മധുരമില്ലല്ലോ എന്ന് ഒരു കവിൾ ചായ അകത്താക്കിയപ്പോൾ തന്നെ നടരാജന് തോന്നി.
ചായ ഇഷ്ട്ടപ്പെടാതെ ഗ്ലാസ്സ് ടേബിളിൽ വെക്കുമ്പോൾ അത് കണ്ട്,
കടക്കാരൻ : “സാർ….
ഇണ്ണക്ക് ഇന്ത ഊറിലേന്ത് സ്വീറ്റാനാ എന്ന സാപ്പിട്ടാലും…
അതുക്ക് നാമ നിനക്കിറമാതിരി സ്വീറ്റ് കെടക്കാത്....!!
അതാ... അന്ത കോവിലോടെ സ്പെഷ്യാലിറ്റി….”!!!
സംശയത്തോടെ നടരാജൻ ഗ്ലാസ്സിലേക്ക്
നോക്കുന്നതുകണ്ട്‌,
“നാൻ സൊന്നത് നമ്പവേണ്ടാ...!!
ഉങ്കളുടെ കൈയ്യിലിരിക്ക്ര സക്കരെയേ സാപ്പിട്ട് പാറ്. !!
അപ്പോ തെരിയും...
നെജ്മാ.... പൊയ്യാന്ന്....”!!!
നടരാജൻ തന്റെ കൈയിലിരിക്കുന്ന പഞ്ചസാരയിലേക്ക് നോക്കി സന്യാസി പറഞ്ഞത് മനസ്സിൽ ഓർത്ത് ഒരു നിമിഷം കണ്ണുകളടച്ചതിന് ശേഷം അത് മുറ്റത്തേക്ക് നീട്ടിയെറിഞ്ഞു.
കടക്കാരന്റെ കൈയ്യിൽ താൻ കഴിച്ച ഭക്ഷണത്തിന്റെ ബില്ല് കൊടുത്തതിന് ശേഷം ബസ്സിലേക്ക് പോകാൻ തുടങ്ങുമ്പോൾ ക്ലീനറോട്,
നടരാജൻ : “ഇതുക്കപ്പറം നൈറ്റ് എങ്കെയാവുത് സ്റ്റേ ഇറുക്കാ….”!!
ക്ലീനർ : “ഇല്ലേ സാർ...
സ്‌ട്രേറ്റാ മധുര താ…”!!!
ഉറങ്ങുന്ന പെൺകുട്ടിക്ക് വേണ്ടി ചോദിക്കുന്ന രീതിയിൽ,
നടരാജൻ : “ഇല്ലേ....
തൂക്കം മുടിഞ്ചതുക്കപ്രം ബാത്രൂമുക്ക്.... എതാവത് പോണൊന്നാ…”!!
ക്ലീനർ : “സാർ... ബാത്ത് റൂം ഇങ്കെ ഇറുക്ക്..
ഇപ്പവേ പോയിട്ട് വാ…”!!
നടരാജന്റെ പരുങ്ങൽ കണ്ട് വാച്ചിലേക്ക് നോക്കി,
“പോയിട്ട് വാങ്ക സാർ... റൊമ്പവേ ലേറ്റായിടിച്ച്…”
സംശയത്തിൽ,
നടരാജൻ : “ഇല്ലേ....
കൊഞ്ചം നേരത്ത്ക്കപ്രം….”!!
സംസാരം പകുതിയിൽ നിർത്തുന്നു.
നിസ്സാരമെന്ന രീതിയിൽ,
ക്ലീനർ : “എന്ന സാർ..."
"ഒങ്കള്ക്ക് ഓക്കെന്നാ…
റോഡിലെ നിർത്തിത്താറെം.....
ഓക്കേവാ…”!!!
സംശയത്തിൽ,
നടരാജൻ : “ഇല്ല….. പൊണ്ണുങ്ങക്ക്….”!!
ക്ലീനർ : “എന്ന സാർ… പൊണ്ണു... ണൊണ്ണു…”
(ബസ്സിലേക്ക് നോക്കിയതിന് ശേഷം)
“എല്ലാരുുമേ ഇങ്കെ വന്തുട്ട് താ ഉള്ളെ പോയിറിക്ക്...
ഉങ്കളുക്ക് പോണോന്നാ... പോയിട്ട് വാ..... ടൈമിറ്ക്ക്…”!!
വീണ്ടും സംശയത്തോടെ,
നടരാജൻ : “ഇല്ലേ…”
(സംസാരം കുറച്ചു വലിച്ചു നീട്ടി)
“അന്ത... കടൈസിയാ...... വന്ത പൊണ്ണ്‌...
അത് ഉള്ളെ തൂങ്കിട്ട് താ ഇറുക്ക്...
അതാ കേട്ടെ..….”!!!
നടരാജൻ പറയുന്നത് മനസ്സിലാകാത്ത,
ക്ലീനർ : “എന്ത പൊണ്ണ്‌......?"
"കടൈസിയാ നീങ്ക താനേ ബസ്സിലെ ഏർറത്…”!!!
നടരാജൻ : “നാനാ...."
ധൃതിയിൽ,
"ഒരു പൊണ്ണ്‌ ബാഗൊടെ ഏറലയാ…?”!!!
“നീങ്ക അവ്ള്ക്ക് ഒമിറ്റിംഗ്ന് സൊല്ലി നാന്താനെ പിന്നാടിയിരുന്ത എന്നോടെ സീറ്റ് ചേഞ്ച് പണ്ണിക്കൊടുത്തത്......!!
ന്യാപകമില്ലെയാ….”!!!
നടരാജൻ കുടിച്ച ചായ ഗ്ലാസ്സിലേക്ക് നോക്കിയതിന്‌ ശേഷം,
ക്ലീനർ : “നീങ്ക….. ഇങ്കറുന്ത് കട്ടിങ് (മദ്യം) എതാവുത് കുടിച്ചിയാ…?”
(നടരാജൻ ക്ലീനറെ ദയനീയമായി നോക്കുന്നു)
“സാർ... പെരുമ്പത്തൂർന്ന് ഇന്ത ബസ്സിലെ ലാസ്‌റ്റ് ഏർറത് നീങ്ക താ….”
“മൂന്നാടിയിരിക്ര എന്നോടെ സിംഗിൾ സീറ്റ് താ നാ ഉങ്കളുക്ക് കൊടുത്തത്..."
"അത് ഉങ്കളുക്ക് ന്യാപകമില്ലെയാ….”
“എന്ന സാർ…”
നടരാജനെ തിരുത്തി ക്ലീനർ കാര്യം വ്യക്തമാക്കി.
നടരാജന്റെ ഓർമ്മയിൽ ബസ്സിൽ നടന്നത് വ്യക്തതയില്ലാതെ തെളിയുന്നു.
ഒന്ന് രണ്ട് തവണ നടരാജൻ തന്റെ തല കുടയുന്നു.
അയാളുടെ കണ്ണുകളിൽ കാഴ്ച്ച മങ്ങുന്നു.
പെട്ടെന്ന് പഴയ കാര്യങ്ങൾ നടരാജന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
പെൺകുട്ടി ബസ്സിൽ കയറിയതിന് പകരം അതേ രീതിയിൽ ട്രെയിൻ മിസ്സായ നടരാജൻ ബസ്സിലേക്ക് ബാഗും തൂക്കി കയറിയ രംഗം ഓർത്തെടുക്കുന്നു.
ക്ലീനർ ഡോറിന്റെ പിന്നിലായുള്ള തന്റെ സീറ്റ് നടരാജനായി ഒഴിഞ്ഞു കൊടുക്കുന്നു.
കാബിനിൽ നിന്നും യാത്രക്കാരുടെ ലിസ്റ്റ് അടങ്ങുന്ന പാഡ് എടുത്തുകൊണ്ട് വന്ന് അതിൽ നടരാജന്റെ പേര് എഴുതി ചേർക്കുന്നതിനിടയിൽ,
ക്ലീനർ : “സാർ...
ഉങ്ക ഐഡി പ്രൂഫ് കൊഞ്ചം പാക്കണും…”
ടീവിയിൽ ചന്ദ്രമുഖി സിനിമ ഓടുന്നു.
ആളുകൾ കൈയ്യടിച്ചും വിസിലടിച്ചും സിനിമ ആസ്വദിക്കുന്നു.
നടരാജൻ ബസ്സിനുള്ളിൽ നടന്ന കാര്യങ്ങളെല്ലാം ഒരതിശയത്തോടെ ഓർത്തെടുത്തു.
മനസ്സിൽ ആശങ്കയുടെ വിത്തുപാകി നടരാജൻ സ്വയം ചോദിച്ചു,
“അപ്പോ... അന്ത പൊണ്ണ്‌…”!!!
ആ സമയം ക്ഷേത്രത്തിൽ ദേവിയെ നടയിലിരുത്തിയതിന്റെ മണി മുഴങ്ങി..!!!
ആകാശത്ത് വീണ്ടും വർണ്ണപ്പടക്കങ്ങൾ പൊട്ടി.
“ആണ്ടാൾ അമ്മനുക്ക്‌... ഹരോ ഹര….”
എന്ന മന്ത്രം അന്തരീക്ഷത്തിൽ മുഴങ്ങി..
ആളുകൾ അത്‌ വീണ്ടും വീണ്ടും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അതിന്റെയലയൊലികൾ അന്തരീക്ഷത്തിൽ പുതിയ ഒരു പ്രതീക്ഷയുടെ ഉണർവെന്നവണ്ണം പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു….
ആ ശബ്ദം നടരാജന്റെ ഓർമ്മകളെല്ലാം വ്യക്തമാക്കുന്ന രീതിയിൽ ഒരു ചെവിയിൽ നിന്നും മറ്റേ ചെവിയിലേക്ക് തരംഗങ്ങളായി സഞ്ചരിച്ചു.
നടരാജൻ ബസ്സിലേക്ക് കയറി പെൺകുട്ടിയിരുന്നെന്ന് തോന്നിയ സീറ്റിലേക്ക് നോക്കാതെ തന്റെ സീറ്റിൽ ഇരുന്നു.
ബസ് പതിയെ മുമ്പോട്ടെടുത്തു.
വാഹനങ്ങളെല്ലാം റോഡിലൂടെ ഇഴഞ്ഞു നീങ്ങി.
ബസ്സിപ്പോൾ ആണ്ടാൾ അമ്മൻ കോവിലിന്റെ മുന്നിലെത്തി.
അങ്ങ് മലമുകളിലായി ക്ഷേത്ര ഗോപുരം കാണാം. നടരാജൻ അവിടേക്ക് നോക്കി.
ഗോപുരത്തിന് മുന്നിലായി ഒരു വലിയ കൊടിമരത്തിൽ ഒരു കൊടിക്കൂറ ഇരുട്ടിൽ അവ്യക്തമായി കണ്ടു. അവൻ അതിന്റെ നിറമെന്താണെന്നറിയാൻ അതിലേക്ക് സൂക്ഷിച്ചുനോക്കി.
കണ്ണുകളുടെ ചലനമനുസരിച്ച് അതിന്റെ നിറം മാറിക്കൊണ്ടേയിരിക്കുന്നു.
ബസ്സിന്റെ വേഗത കൂടി.
"ഇതാണോ അച്ഛൻ പറഞ്ഞ കഥയിലെ ‘സിമന്താ’ എന്ന നിറം" എന്ന് ചിന്തിക്കുന്നതിനിടയിൽ ബസ് പെട്ടെന്ന് നിർത്തി.
നടരാജന്റെ തല മുന്നിലെ കമ്പിയിൽ ചെന്നിടിച്ചു.
അവൻ വെളിയിലേക്ക് നോക്കി.
എടുത്താ പൊങ്ങാത്ത ബാഗുമായി ഒരു പെൺകുട്ടി ഫ്രണ്ട്‌ ഡോറിന് മുന്നിൽ നിൽക്കുന്നു.
ബസ്സിന്റെ ഓട്ടോമാറ്റിക് ഡോർ അവൾക്ക് മുന്നിൽ തുറക്കപ്പെട്ടു.
ക്ഷേത്രത്തിലെ മണി നാദം കണക്കെ ആരുടേയോ മൊബൈലിൽ അപ്പോൾ ബെല്ലടിച്ചു.
“സിൽക്കല്ലാത്ത സ്മിത”.
(കഥ അവസാനിച്ചു)

കഥ വന്ന വഴി:
ഒരു തായ് സിനിമ കണ്ടപ്പൊഴാണ് "അക്കു മഞ്ചിന്തായി കാമു" എന്ന വാക്ക് ആദ്യമായി കേൾക്കുന്നത്.
കുറെ ദിവസമായിട്ടും ആ വാക്ക് മനസ്സിൽ നിന്ന് പോയില്ല.
ഇനി എന്തെങ്കിലും എഴുതുമ്പോൾ ആ വാക്ക് അതിൽ ഉൾപ്പെടുത്തണമെന്ന് തോന്നി.
ആ ചിന്തയിൽ നിന്നാണ് സ്മിത എന്ന കഥയുടെ ആശയം കിട്ടിയത്.
നഷ്ട പ്രണയം ആധാരമാക്കി ഒരു കഥയെഴുതിയാലോ എന്നാലോചിച്ചു.
എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെ ഒരു കഥ പറയാൻ കാണും. അതൊന്നുമല്ലാത്ത ഒരു കഥ എങ്ങനെയുണ്ടാക്കും.
അതൊരു വെല്ലുവിളിയായിരുന്നു.
അതിൽ നിന്നാണ് ഒരേ കാര്യത്തിന്റെ രണ്ട് വേർഷൻ എന്ന മറ്റൊരു ചിന്തയുദിച്ചത്.
"സിമന്തയും നെയ്‌ത്തുകാരിയും."
നെയ്‌ത്തുകാരിയുടെ വേർഷൻ ഒരു ഐതീഹ്യമാണ്.
ആ കഥ തലമുറകളിലൂടെ പലരും പല രീതിയിൽ പറഞ്ഞു.
അതിലൊരു കഥയാണ് തന്റെ മകനെ ഉറക്കാനായി ഒരച്ഛൻ പറയുന്ന രീതിയിൽ സിമന്തയുടെ കഥയായി മാറിയത്.
ഒരുപക്ഷേ അയാൾ അയാളുടെ ജീവിതവും താൻ കേട്ട കഥയും ചേർത്ത് പുതിയൊരു കഥ തന്റെ മകനോട് പറഞ്ഞതായിരിക്കാം.
എന്ത് തന്നെയായാലും എഴുത്തിനപ്പുറം എന്നേ ഇപ്പോഴും വേട്ടയാടികൊണ്ടിരിക്കുന്ന രണ്ടു കഥാപാത്രങ്ങളാണ്
"സിമന്തയും നെയ്‌ത്തുകാരിയും."
ഈ പത്തു അദ്ധ്യായവും വായിക്കാൻ സമയം കണ്ടെത്തി വിലയേറിയ അഭിപ്രായം ഞാനുമായി പങ്കുവെച്ചരോട് എനിക്കൊന്നേ പറയാനുള്ളു.
"അക്കു മഞ്ചിന്തായി കാമു"...
"ഞാൻ നിന്നെ സ്നേഹിക്കുന്നു".!!!
അഭിപ്രായങ്ങൾ പങ്കുവെയ്ക്കുക.
ദീപു ദാസൻ.

അദ്ധ്യായം 9കാഷായ വസ്ത്രധാരി ഒരു കസേര വലിച്ചിട്ട് നടരാജന്റെ മുന്നിലിരുന്നു. നടരാജനെ നോക്കി ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു,“പണ...
24/08/2021

അദ്ധ്യായം 9
കാഷായ വസ്ത്രധാരി ഒരു കസേര വലിച്ചിട്ട് നടരാജന്റെ മുന്നിലിരുന്നു.
നടരാജനെ നോക്കി ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു,
“പണ്ട് ഈ ഗ്രാമത്തിൽ ഒരു നെയ്‌ത്തുകാരി പെൺകുട്ടിയുണ്ടായിരുന്നു.
അവൾ അതീവ സുന്ദരിയായിരുന്നു."!!
നടരാജനും ക്ലീനറും പരസ്പ്പരം നോക്കി.
ചായ വരാൻ സമയമെടുക്കുമല്ലോ എന്ന് ചിന്തിച്ച് രണ്ട് പേരും കഥ കേൾക്കാനുള്ള താൽപ്പര്യമെന്നവണ്ണം കസേര ചരിച്ചിട്ട് അയാളെ നോക്കി പറഞ്ഞോളൂ എന്ന രീതിയിൽ മുഖത്ത് ആകാംക്ഷയുടെ ഭാവം വരുത്തി.
ഭാണ്ഡക്കെട്ട് ടേബിളിന് മുകളിൽ വെച്ചുകൊണ്ട് സന്യാസി,
"മറ്റൊരു രീതിയിൽ പറഞ്ഞാ....
അവൾ എത്ര ഭംഗിയുള്ള വസ്ത്രങ്ങൾ നെയ്താലും ആളുകൾ അവളുടെ സൗന്ദര്യവുമായി അതിനെ തുലനം ചെയ്‌ത്‌ ആ വസ്ത്രത്തിന് ഭംഗി കുറവാണെന്ന് പറയും..!!! "
"അതായിരുന്നു അവളുടെ സൗന്ദര്യം.!!"
(രണ്ട് പേരും അവരവരുടെ രീതിയിൽ നെയ്ത്ത്കാരിയുടെ രൂപം ഭാവനയിൽ കണ്ടു)
"അവളുടെ നെയ്‌ത്തിനെപ്പറ്റി നാട്ടിലെല്ലാവരും പറഞ്ഞു തുടങ്ങിയപ്പോ അത്രയ്ക്ക് കഴിവുള്ളവളുടെ കഴിവ് ഒന്ന് കാണണം എന്ന വാശിയിൽ ആ നാട്ടിലെ പ്രഭു തന്റെ സൈന്യത്തിന് വേണ്ടി പുതിയൊരു കൊടിക്കൂറയുണ്ടാക്കാൻ അവളെ ചുമതലപ്പെടുത്തി."!!
(ക്ലീനർ ആ രൂപം നടൻ പ്രകാശ് രാജിന് നൽകി)
"അങ്ങനെ കൊടിക്കൂറയുടെ അവസാന മിനിക്കുപണികളും കഴിച്ച് അവൾ അതുമായി കൊട്ടാരത്തിലെത്തി. "!!
"അന്നാണ് പ്രഭു അവളെ ആദ്യമായി നേരിട്ട് കാണുന്നത്. "!!!
"അവളെ കണ്ട മാത്രേ താനൊരു നാടിന്റെ ഭരണാധികാരിയാണെന്ന് പോലും മറന്ന് അയാൾ അവളെ തന്നെ നോക്കി നിന്നു.!!
"തന്മൂലം പ്രഭുവിന് കൊടിക്കൂറയുടെ ഭംഗി ആസ്വദിക്കാനേ കഴിഞ്ഞില്ല." !!!
"അവളിൽ അനുരക്തനായ പ്രഭു പത്തു നാൾ തന്നോടൊപ്പം കൊട്ടാരത്തിൽ കഴിയണമെന്ന് അവളോട് അഭ്യർത്ഥിച്ചു."!!
"വെച്ചിട്ടാണ്ടാ ചെക്ക്..."
ക്ലീനർ നടരാജനേക്കാൾ ഭാവനയിൽ മുന്നേറി.
"താനൊരു കന്യകയാണെന്നും വിവാഹത്തിന് ശേഷമേ തനിക്ക് മറ്റൊരു ഭവനത്തിൽ കഴിയാൻ സാധിക്കുകയുള്ളു എന്നും അവൾ പ്രഭുവിന്റെ അഭ്യർത്ഥനയെ നിരസിച്ചുകൊണ്ട് മറുപടി നൽകി."!!!
"കേവലം ഒരു നെയ്ത്തുകാരിയായ പെണ്ണ് തന്റെ വാക്കുകളെ ധിക്കരിച്ചത് ഇഷ്ട്ടപ്പെടാത്ത പ്രഭു മാറാ രോഗം വന്ന് ശരീരം പുഴുവരിച്ച ഒരാളെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചു." !!!
നടരാജന്റെ ആകാംക്ഷ വർദ്ധിച്ചു.
"അന്ന് രാത്രി പ്രഭു അവളെ വീണ്ടും കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. "
ക്ലീനർ പ്ലേറ്റ് നീക്കിവെച്ച് സന്യാസിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
സ്വരം താഴ്ത്തി, പറയാൻ പോകുന്ന രംഗത്തിന്റെ ഭാവം കൈകളിൽ വരുത്തി സന്യാസി കഥ പറച്ചിൽ തുടർന്നു,
" ഇരുട്ട് നിറഞ്ഞ ആ രാത്രി മുതൽ പ്രഭു അവളെ ഒരടിമയെപ്പോലെ പത്തുനാൾ തന്റെ കൊട്ടാരത്തിൽ പാർപ്പിച്ചു. "!!
"പതിനൊന്നാംനാൾ അവൾ അവളുടെ ജീവിതത്തിൽ കാണാത്ത തരത്തിലുള്ള വിലയേറിയ തുണിത്തരങ്ങളും മധുര പലഹാരങ്ങളും നൽകി പ്രഭു അവളുടെ രോഗിയായ ഭർത്താവിന്റെ കുടിലിൽ അവളെ തിരിച്ചുകൊണ്ടാക്കി." !!!
കേൾക്കാൻ കൊതിച്ച രംഗം സന്യാസി സെൻസർ ചെയ്ത് പറഞ്ഞതിന്റെ നീരസം മുഖത്ത് കാണിക്കാതെ ക്ലീനർ കഥയിൽ ശ്രദ്ധാലുവായി.
"കുറേ ദിവസങ്ങൾക്ക് ശേഷം പ്രഭുവിന് വീണ്ടും അവളെ കാണണമെന്ന് ആഗ്രഹം തോന്നി. !!
ക്ലീനർ ആക്ടീവായി.. മനസ്സിൽ ചിന്തയുടെ മായിക ലോകം തുറന്നിട്ടു.
'നിലാവിന് നിഴൽ നഷ്ട്ടപ്പെട്ട' ഒരു രാത്രി അയാൾ അവളുടെ കുടിലിലേക്ക് തന്റെ കുതിരപ്പുറത്തെത്തി.!!
"കുടിലിനുള്ളിൽ അവളേയും ഭർത്താവിനേയും കണ്ടെത്താൻ പ്രഭുവിന് കഴിഞ്ഞില്ല. താൻ അവൾക്ക്‌ കൊടുത്ത പട്ട് വസ്ത്രങ്ങൾ ദ്രവിച്ച് പൊടിഞ്ഞ നിലയിൽ നിലത്ത് കിടക്കുന്നത് അയാൾ കണ്ടു. "!!!
"പോട്ട് പുല്ല്.... പിന്നല്ല.... "
രണ്ട് വെട്ടം ചിന്തയുടെ മൂർത്തീഭാവം വരെയെത്തിയ ക്ലീനറുടെ മനസ്സ് സ്വയം പിറുപിറുത്തു.
"തന്റെ ഭൃത്യന്മാരുടെ കണ്ണുവെട്ടിച്ച് അവൾക്ക്‌ ഈ നാട് വിട്ടുപോകാൻ കഴിയില്ലെന്ന് ബോദ്ധ്യമുള്ള പ്രഭു ആ കുടിലിനുള്ളിൽ വിശദമായ പരിശോധന നടത്തി."!!
"ഒടുവിൽ ഒരു മൂലയിൽ താൻ കൊടുത്തുവിട്ട മധുര പലഹാരങ്ങളുടെ ചെറിയ പൊടികൾ ഉറുമ്പുകൾ വലിച്ചു കൊണ്ടുപോകുന്നത് അയാളുടെ
ദൃഷ്ട്ടിയിൽ പെട്ടു. !!!
"ആ ഉറുമ്പുകൾ അയാൾക്ക് നെയ്ത്ത് കാരിയെ കാണിച്ചു കൊടുത്തു."!!
"പ്രഭു താൻ ചവിട്ടി നിൽക്കുന്ന നിലത്തേക്ക് നോക്കി." !!!
"ശരീരം മുഴുവൻ മധുര പലഹാരങ്ങൾ വാരി വിതറി ഉറുമ്പുകൾക്കും പുഴുക്കൾക്കും ആഹാരമായി മാറിയ അവളുടേയും ഭർത്താവിന്റേയും ചിരി പ്രഭുവിന്റെ കാതിൽ മുഴങ്ങി."!!!
നടരാജൻ സന്യാസിയെത്തന്നെ ഭയത്തോടെ നോക്കി.
"പ്രഭു പെട്ടെന്ന് കുടിലുവിട്ട്
പുറത്തേക്കിറങ്ങി. "!!
"മടക്ക യാത്രയിൽ ഒളിച്ചിരുന്ന ശത്രു സൈന്യത്തിന്റെ ആക്രമണത്തിൽ അന്ന് രാത്രി പ്രഭു കൊല്ലപ്പെട്ടു."!!
"കൊട്ടാരമുറ്റത്ത് വെച്ച് പ്രഭുവിന്റെ അന്ത്യകർമ്മങ്ങൾ നടത്തി."!!
"കുറെ നാളുകൾക്ക് ശേഷം സംസ്‌ക്കാരം നടത്തിയ ഭാഗത്തെ മണ്ണ് താനേ ഇളകി മാറി. അതിനുള്ളിൽ പുഴുക്കൾ ഭക്ഷിക്കാതെ ആകാശത്തേയ്ക്ക് നോക്കിക്കിടക്കുന്ന പ്രഭുവിന്റെ ശരീരം കണ്ട് നാട്ടുകാർ ഞെട്ടി."!!!
പ്രഭുവിന്റെ മരണശേഷം മരിച്ചവരുടെയെല്ലാം കുഴിമാടം തുറന്ന് നോക്കി. ഒരാളുടേയും ശരീരത്തിൽ പുഴു കയറിയിട്ടില്ല."!!!
"പരിഭ്രാന്തരായ നാട്ടുകാരിൽ ഓരോരുത്തരും പതിയെ പതിയെ ആ നാട്ടിൽ നിന്നും പലായനം നടത്തി മറ്റൊരു നാട്ടിലഭയം പ്രാപിച്ചു." !!!
"അങ്ങനെ ഉറുമ്പുകളും പുഴുക്കളുമില്ലാത്ത ആ നാട്ടിൽ നിന്നും മുഴുവൻ ജനങ്ങളും ഒഴിഞ്ഞുപോയി."!!
"കാലം കടന്നുപോയി.. "
"ആ നാട്ടിൽ നിന്നും പോയ പല ആളുകളും നെയ്‌ത്തുകാരിയെ സ്വപ്നം കാണാൻ തുടങ്ങി. "!!
"അവരുടെ വിഷമങ്ങൾ അവൾ സ്വപ്നത്തിൽ വന്ന് പരിഹരിച്ചു. "
"അസുഖങ്ങൾ ഭേദമാക്കി."
"ഉറവകൾ സമൃദ്ധമാക്കി." !!!
"അങ്ങനെ അങ്ങനെ അങ്ങനെ....
അവൾ അവർക്ക് ദേവിയായി. "!!!
"കാലക്രമേണ ആണ്ടാൾ അമ്മാളായി…..!!"
"ആ ജനങ്ങൾ തങ്ങളുടെ സ്വദേശത്തേക്ക് തിരിച്ചു വന്നു. അവർ അവരുടെ അമ്മാളിനായി ആ നാട്ടിൽ ഒരു ക്ഷേത്രം പണിതു."!!
"പ്രഭുവിന് അവൾ നെയ്‌ത് നൽകിയ കൊടിക്കൂറ അവർ ക്ഷേത്രത്തിൽ നാട്ടി. അന്നോളം ആ നാട്ടുകാർ കാണാത്ത നിറത്തിലുള്ള കൊടിക്കൂറയുടെ നിറമേതാണെന്നുള്ളത് ഇന്നും അജ്ഞാതമാണ്. "!!!
കണ്ണിമ വെട്ടാതെ നടരാജൻ കാഷായ വസ്ത്രധാരിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു കഥ കേട്ടു.
ഇത്രയും നാൾ താനിവിടെ താമസിച്ചിട്ടും ഇങ്ങനൊരു കഥ ഈ ക്ഷേത്രം ഇവിടെ വന്നതിനെപ്പറ്റി കേട്ടിട്ടില്ലല്ലോ എന്ന രീതിയിൽ ചായയുമായി വന്ന് നിന്ന് കഥ കേട്ട കടക്കാരൻ സന്യാസിയെ നോക്കി ചിന്തിച്ചു.
കഴിച്ച പൊറോട്ട ദഹിച്ച ക്ലീനർ രണ്ട് ഏമ്പക്കം വിട്ട് കടക്കാരന്റെ കൈയ്യിൽ നിന്നും ചായ വാങ്ങി ഒറ്റ വലിക്ക് കുടിച്ചു.
ഉറങ്ങാനായി അച്ഛന്റെ മടിയിൽ കിടന്നുകേട്ട സിമന്തയുടെ കഥയും കാഷായ വസ്ത്രധാരി പറഞ്ഞ സുന്ദരിയായ നെയ്‌ത്തുകാരിയുടെ കഥയും നടരാജന്റെ മനസ്സിലൂടെ കടന്നുപോയി.
"രണ്ട് കഥയിലും ഉറുമ്പുകളുണ്ട്. മധുരവുമുണ്ട്."!!
"നാട്ടിൽ ക്ഷേത്രം ഉണ്ടായിക്കഴിഞ്ഞപ്പോൾ ഉറുമ്പുകളും പുഴുക്കളും ഇനിയൊരിക്കലും നശിച്ചു പോകാതിരിക്കാനായി ജനങ്ങൾ ആണ്ടാളിന് നേർച്ചയായി മധുരം നൽകാൻ തുടങ്ങി.!!
സന്യാസി കഥ തുടർന്നു.
"അന്ന് മുതൽ ഉറുമ്പുകൾക്ക് ഭക്ഷണമായി ആ മധുരം ജനങ്ങൾ ഈ മണ്ണിലേക്ക് വാരി വിതറാൻ തുടങ്ങി.. "!!
അതിന്റെ ഓർമ്മ പുതുക്കലാണ് ഈ പഞ്ചസാര എറിയൽ..." !!!
എന്നു പറഞ്ഞ് തന്റെ ഭാണ്ഡത്തിൽ നിന്നെടുത്ത ഒരു പിടി പഞ്ചസാര മൂന്ന് പേരുടേയും കൈകളിലേയ്ക്ക് പങ്ക് വെച്ച് കൊടുത്ത് കാഷായ വസ്ത്രധാരി ഐതീഹ്യം പറച്ചിൽ നിർത്തി എഴുന്നേറ്റു.
ആ സമയം അങ്ങ് ദൂരെ ആകാശത്ത് പടക്കങ്ങൾ പൊട്ടിച്ചിതറി.
ദേവി ക്ഷേത്ര സന്നിധിയിൽ എത്തിയിരിക്കുന്നു.
നടരാജനും ക്ലീനറും കടക്കാരനും ആ കാഴ്ച്ച നോക്കുന്നതിനിടയിൽ സന്യാസി ഇരുട്ടിൽ മറഞ്ഞു.
തുടരും

അദ്ധ്യായം 8ആൾക്കൂട്ടത്തിന്റെ ആഘോഷം ഉച്ചസ്ഥായിയിലെത്തി... ഘോഷയാത്ര കടന്നു പോകുന്ന റോഡിൽ തിരക്ക് കൂടി. മുഖത്തു പറ്റിയ പഞ്ച...
24/08/2021

അദ്ധ്യായം 8
ആൾക്കൂട്ടത്തിന്റെ ആഘോഷം ഉച്ചസ്ഥായിയിലെത്തി...
ഘോഷയാത്ര കടന്നു പോകുന്ന റോഡിൽ തിരക്ക് കൂടി.
മുഖത്തു പറ്റിയ പഞ്ചസാരപ്പൊടികൾ തുടച്ചുകൊണ്ട് നടരാജൻ ആൾക്കൂട്ടത്തിൽ നിന്നും പിൻവലിഞ്ഞു നിന്ന് റോഡിലേക്ക് നോക്കി.
ദേവിയെ വഹിച്ചുകൊണ്ടുള്ള ഒരു കൂറ്റൻ രഥം ആളുകൾ വലിച്ചുകൊണ്ടു വരുന്നു. ഏകദേശം നൂറോളം ആളുകൾ രഥത്തിന്റെ പല നിലകളിയായി നിന്ന് ജനങ്ങളുടെ നേരെ പൂക്കളും പഞ്ചസാരയും വർഷിക്കുന്നു.
റോഡിനിരുവശത്തുമായി കൂടിനിൽക്കുന്ന ആളുകൾ ഭക്തിയോടെ പഞ്ചസാര വിഗ്രഹത്തിലേക്കും വാരിയെറിയുന്നു.
ചിലർ നിലത്തുകിടക്കുന്ന പഞ്ചസാര ചുവന്ന നിറമുള്ള തുണികളിൽ ശേഖരിക്കുന്നു.
രണ്ടാൾപ്പൊക്കത്തിലുള്ള രഥത്തിന്റെ ചക്രത്തിൽ സ്ത്രീകൾ തൊട്ടു പ്രാർഥിക്കുന്നു. മറ്റുചിലർ റോഡിൽ കിടക്കുന്നു. ചക്രം അവരെ മറികടന്നു പോകുന്നു.
“എന്തൊരു ഭക്തിയാണിത്.... ഒരുപാട് ക്ഷേത്രത്തിൽ പോയിട്ടുണ്ടെങ്കിലും ഇതുപോലുള്ള ഭക്തി ആദ്യാമായാണ്‌ കാണുന്നത്….” നടരാജൻ മനസ്സിൽ പറഞ്ഞു. !!
"ട്രെയിനിൽ പോകാൻ കഴിയാഞ്ഞത് ഭാഗ്യമായി. അല്ലെങ്കിൽ ഇങ്ങനൊരുത്സവം കാണാൻ പറ്റില്ലായിരുന്നല്ലോ….”!!!
ഈ ജനസാഗരവും ആഘോഷങ്ങളും തീരണമെങ്കിൽ ഇനിയും സമയമെടുക്കുമെന്ന് ചിന്തിച്ചുകൊണ്ട് നടരാജൻ മുഖം കഴുവാനായി ഹോട്ടലിലേക്ക് നടന്നു.
ക്ലീനർ ശാപ്പാട് നിർത്തീട്ടില്ല. കഷ്ടിച്ചു മൂന്നുപൊറോട്ട തിന്നാൻ ത്രാണിയില്ലാത്ത നടരാജൻ ഒരതിശയമെന്നവണ്ണം അയാളെ നോക്കിക്കൊണ്ട് വാഷിംഗ് ഏരിയയിലേക്ക് പോയി.
തിരികെയെത്തിയ നടരാജൻ ക്ലീനറുടെ ടേബിളിനടുത്ത് കിടന്ന കസേരയിൽ ചെന്നിരുന്നു.
പകുതി ചവച്ചരച്ച പൊറോട്ട മോണയിൽ തിരുകി ക്ലീനർ കെ. നടരാജനെ നോക്കി ഒന്ന് ചിരിച്ചു.
ഞാൻ പറഞ്ഞത് കണ്ട് ബോധ്യപ്പെട്ടുകാണും എന്നുള്ളതായിരുന്നു ആ ചിരിയുടെ ആന്തരികാർത്ഥം... !!
കടക്കാരനെ നോക്കി,
നടരാജൻ : അണ്ണേ... ഒര് ടീ... സക്കര (പഞ്ചസാര) കൊഞ്ചം ജാസ്തിയാ പോടുങ്കെ.....!!!
അതുകേട്ട് ഇവൻ ഈ നാട്ടുകാരനല്ലേ എന്ന രീതിയിൽ കടക്കാരൻ നടരാജനെ ഒന്ന് നോക്കി.
വാ തുറന്നു മിണ്ടാൻ പറ്റാത്ത ക്ലീനർ അതേപോലൊന്ന് തനിക്കും വേണമെന്ന് കടക്കാരനോട് ആംഗ്യത്തിൽ പറഞ്ഞു.
നടരാജൻ വീണ്ടും റോഡിലേക്ക് നോക്കി. ഘോഷയാത്രയുടെ അവസാന ഭാഗം ഹോട്ടലിരിക്കുന്ന പ്രദേശം കടന്നു പോകുന്നു. എന്നിട്ടും വാഹനങ്ങളൊന്നും അതിന് പിന്നാലെ കടത്തി വിടുന്നില്ല.
"എന്ന... റോഡ് പൂരാ ജനങ്ക സക്കര തൂക്കി പോഡ്രത്... ആചാരമാ...?!!
തന്റെ മുഖത്തേക്ക് വീണ പഞ്ചസാരയുടെ ഏറിന്റെ വേദന പ്രകടമാക്കാതെ നടരാജൻ ക്ലീനറോട് ചോദിച്ചു.
"ആ... എനിക്കെങ്ങാനാ അറിയുന്നേ" !! എന്ന രീതിയിൽ കൈ മലർത്തി കണ്ണുരുട്ടി കാണിച്ചു തന്റെ മറുപടി ക്ലീനർ വെളിപ്പെടുത്തി.
"തമ്പി... അതുക്ക് പിന്നാടി ഒര്
കഥയിറുക്ക് "..!!!
ശബ്ദം കേട്ട് നടരാജൻ തിരിഞ്ഞു നോക്കി...
അതാരാ അശരീരി പറഞ്ഞത് എന്ന രീതിയിൽ ക്ലീനറും.
ഒരു വൃദ്ധൻ നടരാജനെ നോക്കി ചിരിച്ചു.
നെറ്റിയിൽ നിറയെ ഭസ്മവും കുങ്കുമവും തേച്ചുപിടിപ്പിച്ച നീണ്ട വെളുത്ത താടിയുള്ള തോളിൽ ഭാണ്ഡക്കെട്ടുള്ള ഒരു കാവി വസ്ത്രധാരിയായ വയസ്സൻ.
നടരാജൻ അയാളെ അടിമുടിയൊന്ന് നോക്കി.
തുടരും…..

അദ്ധ്യായം 7   സിമന്തയുടെ വീടിന് പിന്നിലായുള്ള തളത്തിൽ ഛായം മുക്കിയ വിവിധ നിറത്തിലുള്ള നൂലുകൾ ഉണക്കാനിട്ടിരിക്കുന്നു. അവള...
24/08/2021

അദ്ധ്യായം 7
സിമന്തയുടെ വീടിന് പിന്നിലായുള്ള തളത്തിൽ ഛായം മുക്കിയ വിവിധ നിറത്തിലുള്ള നൂലുകൾ ഉണക്കാനിട്ടിരിക്കുന്നു.
അവളുടെ അച്ഛൻ രാമലിംഗം ഉണങ്ങിയ നൂലുകൾ തറിയിലെ നെയ്ത്ത് പലകയിൽ വിരിച്ചു കൊണ്ടിരിക്കുന്നു.
സിമന്ത വീടിനോട് ചേർന്നുള്ള പുളിമരത്തിലെ ഊഞ്ഞാലിലിരുന്ന് പണ്ഡിറ്റിന്റെ ഒരു നോവൽ വായിക്കുന്നു. പെട്ടെന്ന് അവളുടെ കണ്ണിൽ നോവലിലെ ഒരു വരി ഉടക്കി. അവൾ ഒന്നുകൂടി ആ വരി വായിച്ചു.
ആ വാക്കിന്റെ അർത്ഥം മനസ്സിലാക്കിയ അവൾ ഊഞ്ഞാലിലിരുന്ന് സന്തോഷത്തിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. !!!
രാമലിംഗം അവിടുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞ അവൾ ഒരു നിമിഷം മൗനത്തിലായി.
പതിയെ ഊഞ്ഞാലിലാടിക്കൊണ്ട്,
"ഈ കഥ വായിച്ചിട്ടാണല്ലേ എന്നോട് വായിക്കൊള്ളാത്ത ആ വാക്ക് പറഞ്ഞത്.... കള്ളൻ!! "
എന്നവൾ മനസ്സിൽ പിറുപിറുത്തു.
നാളുകളേറെയായി തന്നെ വട്ടം കറക്കിയ വാക്കിന്റെ അർത്ഥം കണ്ടുപിടിച്ചതിന്റെ ആലസ്യത്തിൽ ഊഞ്ഞാലിലിരുന്ന് മതിമറന്നാടുന്നതിനിടെ പെട്ടെന്ന് ആ വീട്ടുമുറ്റത്തേയ്ക്ക് ഒരു കുതിര വണ്ടി വന്നു നിന്നു.
കുതിരയുടെ മുരൾച്ച ശബ്ദം കേട്ടപ്പോ തന്നെ അവൾക്ക് മനസ്സിലായി ഋഷി സ്കൂളിൽ വന്നിരുന്ന കുതിരവണ്ടിയായിരുന്നു അതെന്ന്...!!
ഊഞ്ഞാലിലിരുന്ന് അവൾ അച്ഛനെയൊന്ന് നോക്കി.
ആ സമയം പുറത്തെ വാതിലിന്റെ കൊളുത്തിൽ ആരോ മുട്ടി. ആവേശത്തിൽ അവിടേക്ക് പോകാനായി ഇറങ്ങിയ സിമന്തയെ രാമലിംഗം ഒന്ന് നോക്കി. അവൾ ബുക്ക് നിവർത്തി ഊഞ്ഞാലിൽ തന്നെ തിരികെപ്പോയിരുന്നു.
രാമലിംഗം തറിയിൽ നിന്നിറങ്ങി പുറത്തേക്ക് പോയി.
ആ തക്കത്തിന് അവൾ അകത്തെ മുറിയിലേക്കോടി ജനലിലൂടെ പുറത്തേക്ക് നോക്കി.
"കുതിരക്കാരൻ മാത്രാവേ വന്നിട്ടുള്ളൂ."
അവൾ ഒന്നൂടെ ചുറ്റുപാടും കണ്ണോടിച്ചു.
"ഇല്ല... അയാൾ മാത്രവേയുള്ളു. "
അവളുടെ മനസ്സ് മന്ത്രിച്ചു.!!
കുതിരക്കാരൻ രാമലിംഗത്തോട് എന്തോ സംസാരിക്കുന്നുണ്ട്. ഭിത്തിയോട് ചെവി ചേർത്ത് വെച്ച് ആ സംസാരം അവൾ ശ്രദ്ധിച്ചു.
സംസാരത്തിനൊടുവിൽ,
"ബാനർജി കുടുംബത്തിന്റെയാ...
മറ്റുള്ളവർക്ക് ചെയ്‌ത്‌ കൊടുക്കുന്നപോലെയാവല്ല്...
അറിയാല്ലോ... പൈസയ്‌ക്കൊന്നും അങ്ങനെ കണക്ക്‌ പറയുന്ന ആൾക്കാരെല്ലാവര്..
അപ്പോ കാര്യങ്ങളതുപോലെ വേണം ചെയ്യാൻ" !!!
എന്നു പറഞ്ഞൊരു വലിയ തുണിക്കെട്ട് വണ്ടീടെ പിന്നിൽ നിന്നെടുത്ത് രാമലിംഗത്തിന്റെ കൈയ്യിലേക്ക് കുതിരക്കാരൻ കൊടുത്തു.
രാമലിംഗം ആ തുണിക്കെട്ട് വാതിലിനകത്തേക്ക്‌ കൊണ്ടുവന്നു വെച്ചു.
"ആ പിന്നെ..
ഓരോ തുണിയിലും മൂക്കേണ്ട നിറമേതാന്ന് ദാ.. ഈ കടലാസ്സിലെഴുതീട്ടുണ്ട്‌..." !!
എന്നുപറഞ്ഞൊരു കടലാസ് രാമലിംഗത്തിന്റെ നേരെ നീട്ടി...." !!
രാമലിംഗം അത് വായിക്കുന്നതിനിടയിൽ,
"സൂക്ഷിച്ചു വേണം. എല്ലാം നല്ല വിലയുള്ള തുണിയാ.." !!
രാമലിംഗം തലയാട്ടി.
അവൾ പെട്ടെന്ന് ആ മുറിയിൽ നിന്നിറങ്ങി തുണിക്കെട്ട് വെച്ച ഭാഗത്തേക്ക് ചെന്ന് പുറത്തേക്കൊന്ന് നോക്കിയതിന് ശേഷം പതിയെ അതിന്റെ കെട്ടഴിച്ചു.
"ഋഷിയുടെ കുപ്പായം ഇതിൽ ഉണ്ടോ" എന്നുള്ളതായിരുന്നു അവളുടെ നോട്ടത്തിന്റെ ഉദ്ദേശ്യം.
"പറഞ്ഞത് ശരിയാണ്..
കണ്ടാത്തന്നറിയാം ഇതിനൊക്കെ നല്ല വിലയുണ്ടെന്ന്. ഇതിനൊക്കെ ഈ നിറം തന്നെ പോരേ "
എന്ന് ചിന്തിച്ച് ഓരോന്നും എടുത്തു നോക്കി.
പെട്ടെന്ന് തൂവെള്ള നിറത്തിലുള്ള ഒരു കുപ്പായം അവളുടെ കൈയ്യിൽ പെട്ടു. അത് നിവർത്തി നോക്കി. ഋഷിയുടെ കുപ്പായം തന്നെ.
ആ കുപ്പായത്തിലൂടെ അവളുടെ വിരലുകളോടിച്ചു. കുപ്പായത്തിന്റെ ഹൃദയ ഭാഗത്തേക്കവൾ നോക്കി. തന്റെ നെറ്റിയിൽ നിന്നടർന്നു വീണ സിന്ദൂരത്തിന്റെ നേർത്ത കറ അവിടെ പറ്റിപ്പിടിച്ചിരിക്കുന്നതവൾ കണ്ടു. അതിലവൾ തലോടി. ചുരുട്ടിപ്പിടിച്ച കുപ്പായത്തിന്റെ അറ്റം നെഞ്ചോട് ചേർത്തുവെച്ചു.
ആ സമയം പച്ചോലകൊണ്ട് മെടഞ്ഞ ഒരു ചെറിയ വട്ടിയുമായി രാമലിംഗം അകത്തേക്ക് വന്നു. അച്ഛൻ വന്നതുകണ്ട്‌ അവൾ പെട്ടെന്ന് കുപ്പായം മറ്റു തുണികൾക്കിടയിലേക്ക് വെച്ച് ഒന്നും സംഭവിക്കാത്ത രീതിയിൽ അയാളെ നോക്കി ഒന്ന് ചിരിച്ചു.
അകത്തേക്ക് വന്ന രാമലിംഗത്തിന്റെ മുഖം സന്തോഷംകൊണ്ട് വീർപ്പുമുട്ടിയ അവസ്ഥയിലായിരുന്നു.
വന്നപാടെ കൈയ്യിലിരുന്ന കൂട നിലത്തേക്ക് വെച്ചുകൊണ്ടയാൾ അവളോട് പറഞ്ഞു,
"മൂന്നു പട്ടു സാരി നെയ്യാനുള്ള കാശ് തന്നിട്ടൊണ്ട്..
മൂന്നും സിമന്തയാ..." !!!
എന്ന് പറഞ്ഞ് മടിക്കുത്തീന്നെെടുത്ത പണം അവളെ കാണിച്ചു.
പണത്തെ നോക്കാതെ നിലത്തു വെച്ച കൂടയിലേക്കവൾ നോക്കി. കൂട നിറയെ മധുര പലഹാരമായിരുന്നു.
അതിന്റെ ഭംഗി കണ്ടാൽത്തന്നറിയാം ഈനാട്ടിലുണ്ടാക്കിയ പലഹാരമൊന്നുമല്ലതെന്ന്....
തേൻ ഒലിച്ചിറങ്ങുന്നപോലെ മധുരം അതിന്റെ മുകളിൽ ഉരുക്കിയൊഴിച്ചിരിക്കുന്നു. ഋഷി തനിക്കായ് കൊടുത്തു വിട്ട സമ്മാനമാണെന്നവൾ മനസ്സിൽ അവളോട് തന്നെ പറഞ്ഞ് കൊണ്ട് കൈയ്യിലിരുന്ന പണ്ഡിറ്റിന്റെ ബുക്കിൽ രാമലിംഗം കാണാതെ ചുംബിച്ചു.
കൂടയുടെ ഒരു വശത്തായി വെച്ചിരിക്കുന്ന ഭംഗിയുള്ളതും കട്ടിയുള്ളതുമായ ഒരു കടലാസ് അവളുടെ ശ്രദ്ധയിൽ പെട്ടു. അവളതെടുത്തു നോക്കി.
അതിലെഴുതിയിരിക്കുന്നത് വായിക്കുന്നതിനിടയിൽ പണമെണ്ണിക്കഴിഞ്ഞ രാമലിംഗം,
"ബാനർജീടെ മോന്റെ കല്യാണമാ....!!
അവർടെ നാട്ടീന്ന് തന്നൊള്ളയാ പെണ്ണ്....!!
എന്തായാലും ചേല അവിടുന്നെടുക്കാൻ അവർക്ക് തോന്നീല്ലല്ലോ....!!
അതാണ് നമ്മള് ചെയ്യുന്ന ജോലീടെ മഹിമ.!!!
അവൾ തന്റെ കൈയ്യിലിരുന്ന വിവാഹ ക്ഷണക്കത്തിലെ വരന്റെ പേര് നോക്കി.
"ഋഷികേശ് മുഖർജി "!!!
ആ പേര് വായിച്ചപ്പോൾ അവളുടെ ഹൃദയത്തിൽ ഒരിടിത്തീ വെട്ടിയ പോലെ തോന്നി.
അവൾ തന്റെ അച്ഛനെ നോക്കി.
തുണിക്കെട്ടുകളുടെ മുകളിൽ കിടന്ന ഋഷിയുടെ കുപ്പായമെടുത്ത് കുതിരക്കാരൻ നൽകിയ തുണികളുടെ എണ്ണവും അതിൽ മുക്കേണ്ട ഛായത്തിന്റെ വിവരവും അടങ്ങിയ കടലാസിലേക്ക് നോക്കി,
"ആ ഇതിലും സിമന്തയാ മൂക്കേണ്ടേ.... " എന്ന് പറഞ്ഞവളുടെ അടുത്തേക്ക് വന്ന്,
"നീയൊരു കാര്യം ചെയ്യ്.... ഇതില് ഛായം മുക്ക്. അപ്പോഴേക്കും ഞാൻ പോയി കൊറച്ച് നൂലൂടെ വാങ്ങീട്ട് വരാം... കല്യാണവായോണ്ട് മൂന്നാല് സാരിയൂടെ ഒണ്ടാക്കി വെക്കാം. പണക്കാരല്ലയോ "...
എന്ന് പറഞ്ഞു വേഗത്തിൽ പുറത്തേക്ക് പോയി.
രാമലിംഗം വീടിന്റെ വാതിൽ കടന്ന് മുറ്റത്തേക്കിറങ്ങുന്നതിനിടയിൽ അവളുടെ കൈയ്യിലിരുന്ന പണ്ഡിറ്റിന്റെ നോവലും ക്ഷണക്കത്തും നിലത്തേക്ക് വീണു.
ഒപ്പം ചോര നിറമുള്ള കണ്ണുനീർ തുള്ളികളും.
ഒരു നെടുവീർപ്പോടെ അവൾ നിലത്തേക്കിരുന്നു. ആകാശം ഇരുണ്ടു മൂടുന്നതായി അവൾക്ക് തോന്നി.
അവൾ തൂവെള്ള നിറത്തിലുള്ള ആ കുപ്പായത്തിലേക്ക് നോക്കി.
"സിമന്തേന്നൊര് നിറോണ്ട്.... ഏത് നിറത്തിലുളള വസ്ത്രത്തിനേയും അതിന്റെ പൂർവ്വ നിറത്തിൽ നിന്ന് പുതിയ ഒന്നിലേക്ക് മാറ്റാനുള്ള ഒരു ഛായക്കൂട്ട് ".!!!
താൻ ഋഷിയോട് പറഞ്ഞത് അവൾ ഓർത്തെടുത്തു.
"തന്റെ സിന്ദൂരം മായിക്കാനായി അയാൾ തിരഞ്ഞെടുത്തിരിക്കുന്നത് തന്നേ തന്നെയാണ് "!!!
മനസ്സിൽ കളങ്കമില്ലാത്ത അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ആ നിറനിത്തിരി വിലക്കൂടുതലാ...."!!!
അവൾ വീണ്ടും താൻ പറഞ്ഞ വാക്കുകൾ ഓർത്തു.
മനസ്സിലെന്തോ തീർച്ചപ്പെടുത്തിയ പോലെ അവളെഴുന്നേറ്റു.
അവൾ ഛായക്കൂട്ടുകളോരോന്നുമെടുത്തു.
നിശ്ചിത അനുപാതത്തിലെടുത്ത ഛായങ്ങളിൽ നിന്നും അവൾ പുതിയൊരു കൂട്ടുണ്ടാക്കി. അന്നോളം ഒരു വസ്ത്രത്തിലും മുക്കാത്ത ഒരു ഛായക്കൂട്ട്.
തൂവെള്ള നിറത്തിലുള്ള കുപ്പായം ആ ഛായത്തിൽ മുക്കി നിവർത്തി നോക്കി. അവളുടെ നിഴൽ അവളതിൽ കണ്ടു.
"നിലാവിന്റെ നിഴലില്ലാതാകുമ്പോൾ " അയാളേയിനി എല്ലാവർക്കും തിരിച്ചറിയാൻ കഴിയുമെന്ന് അവൾ തീർച്ചപ്പെടുത്തി. അതിന്റെ തെളിവായി സിന്ദൂരത്തിന്റെ കറ പറ്റിയ ഭാഗം പുതിയൊരു നിറമെന്ന വണ്ണം തെളിഞ്ഞു നിന്നു.
മനസ്സിൽ ആ നിറത്തിന് അവൾ ഒരു പേരുമിട്ടു.
അവൾ ആ നിറത്തിന് മുകളിൽ വിരലുകൾ തൊട്ടു കൊണ്ട് പറഞ്ഞു,
"എന്നേക്കാൾ വിലയുള്ള
ഛായക്കൂട്ടാണിത്."!!!
അവൾ അങ്ങനെ ചിന്തിക്കുന്നതിനിടയിൽ കൂടയിലെ മധുരപ്പലഹാരത്തിൽ നിറയെ ഉറുമ്പുകൾ കയറി. കുറച്ച് സമയത്തിനുള്ളിൽ വലിയ കൂട്ടമായെത്തിയ ഉറുമ്പുകൾ കൂടയിലെ മധുരത്തിന് മുകളിൽ ഒരു ആവരണമെന്ന പോലെ പൊതിഞ്ഞു.
അത് വലിയ ഒരു കൂട്ടമായി.
കൂട നിറയെ ഉറുമ്പുകളായി.!!!
അവൾ ചിരിച്ചുകൊണ്ട് ആ കൂടയിലേക്ക് നോക്കി. അപ്പോൾ അവളുടെ കണ്ണുകൾ തീക്കനൽ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു.
ചെറുപ്പത്തിൽ ഉറങ്ങാനായി അച്ഛന്റെ മടിയിൽ കിടന്ന് കേട്ട "ഉറുമ്പുകൾ കഴിച്ച ആ മധുര പലഹാരത്തിന്റെ രുചി " ശൂലവാഹകർ വലിച്ചെറിഞ്ഞ പഞ്ചസാര മുത്തുകൾക്കുണ്ടായിരുന്നു എന്ന് ഘോഷയാത്രക്കിടയിലെ തീ നാളങ്ങൾക്കിടയിൽ നിന്ന് നടരാജൻ ഓർത്തെടുത്തു.
തുടരും.

അദ്ധ്യായം 6 ലോക സാഹിത്യങ്ങളും പ്രാദേശിക കഥകളും വിശ്രമിക്കുന്ന കോളേജ് ലൈബ്രറിയിലെ ഒട്ടുമിക്ക ഗ്രന്ഥങ്ങളിലൂടെയും അവൾ ചെറിയ...
24/08/2021

അദ്ധ്യായം 6
ലോക സാഹിത്യങ്ങളും പ്രാദേശിക കഥകളും വിശ്രമിക്കുന്ന കോളേജ് ലൈബ്രറിയിലെ ഒട്ടുമിക്ക ഗ്രന്ഥങ്ങളിലൂടെയും അവൾ ചെറിയ രീതിയിൽ ഒന്ന് കണ്ണോടിച്ചു.
“എന്താണീ അക്കു മഞ്ചിന്തായി കാമു”….
ഷെൽഫിലിരുന്ന ഒരു രചയിതാവിന്റെ തൂലികയിലും വരാത്ത അപൂർവ്വ വാക്ക് .
ഒരിക്കലും പൊടിപിടിക്കാത്ത ലൈബ്രറിയിലെ കസേരയിലിരുന്ന് അവൾ വീണ്ടും ആലോചിച്ചു.
“ഈ ബുക്കെല്ലാം വായിച്ച അല്ലെങ്കിൽ ഇതൊക്കെ ഒരുവെട്ടമെങ്കിലും ഒന്ന് തൊട്ടിട്ടെങ്കിലുമുള്ള ഒരാളെങ്കിലുമുണ്ടാകുമല്ലോ…”!!
അവളുടെ നോട്ടം പുസ്തകപ്പെട്ടികളുടെ മൂലയിലായിട്ടുള്ള ഒരു മുറിയുടെ വാതിലിലേക്ക് പതിഞ്ഞു.
“ഉണ്ട്…. അങ്ങനെയൊരാളുണ്ട്…!!!
തലയിൽ അവശേഷിക്കുന്ന അഞ്ചാറ് മുടി കൂടി കൊഴിഞ്ഞു പോകാതിരിക്കാൻ തന്റെ ചിന്താ ശേഷിക്ക് വിശ്രമം നൽകിയ സാക്ഷാൽ ലൈബ്രേറിയൻ.”!!
അവൾ ശരവേഗത്തിൽ ആ വാതിലിന് മുന്നിലെത്തി ആ മഹത് വ്യക്തിയോട് തന്റെ ആവശ്യം അവതരിപ്പിച്ചു…
ഒരാഴ്ചത്തെ ഗഹനമായ തിരച്ചിലുകൾക്കൊടുവിൽ ആ അഞ്ചാറുമുടിയൻ അവളോട് പറഞ്ഞു,
“ആഫ്രിക്കയിലെ ഒരു ഗോത്ര വർഗത്തിന്റെ പേരാണത് ”!!
അഞ്ചാറുമുടിയന്റെ ക്ഷമിക്കണം ആ കടുകട്ടി വാക്കിന്റെ പിന്നാലെ പോയി ആറിൽ രണ്ടെണ്ണം കൊഴിഞ്ഞുപോയി. അങ്ങനെ നാല് മുടിയന്റെ ആ കണ്ടുപിടുത്തം അവളുടെ സംശയത്തിന്റെ ആക്കം ഒന്നൂടെ കൂട്ടി.
വീണ്ടും പൊടി പറ്റാത്ത കസേരയിലിരുന്നവൾ ആലോചിച്ചു,
"അല്ല… ഞാൻ ചോദിച്ചതും ഈ ആഫ്രിക്കയും തമ്മിൽ എന്താണ് ബന്ധം..?”!!!
പോയിട്ട് എന്തോ കാര്യങ്ങൾ ചെയ്‌ത്‌ തീർക്കാനുണ്ടെന്ന മട്ടിൽ ദിവസങ്ങൾ കൂട്ടത്തോടെ ഓടിയൊളിച്ചു….
ആ ദിവസങ്ങളിലൊക്കെ അവൻ അവളോട് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നു.
"അക്കു മഞ്ചിന്തായി കാമു"......
"അക്കു മഞ്ചിതായി കാമു"......!!!
അങ്ങനെയിരിക്കെ ഒരു ദിവസം അവൻ അവളോട് പറഞ്ഞു,
“ഇന്ന് ഞാൻ ക്ഷേത്രത്തിനടുത്തുള്ള കുളക്കടവിൽ വരും....
“എപ്പോ….?”
“നിലാവിന്റെ നിഴൽ നിനക്കില്ലാതാവുമ്പോ”!!
“അതേത് സമയം." - അവൾ മനസ്സിൽ പിറുപിറുത്തു.
അവൾ മനസ്സിൽ ചിന്തിച്ചത്,
"അതേത് സമയം " എന്നായിരിക്കും എന്ന് മനസ്സിലാക്കി,
“അങ്ങനൊരു സമയമുണ്ട്.... !!
താനിതൊക്കെ എപ്പഴാടോ മനസ്സിലാക്കുന്നത്…?”
അവളുടെ ചിന്തയെ ഉണർത്തിക്കൊണ്ട് അവൻ ചോദിച്ചു.
“അതേ... എനിക്ക് നിങ്ങളുടെ ഈ ഭാഷ അത്ര വശവില്ല.
പറയാനുള്ളത് നേരേ പറയും. അതാ എന്റെ രീതി.”!!!
“എങ്കി.... ഞാനൊരു കാര്യം ചോദിക്കട്ടെ...
ധൃതിയിൽ അവൻ ചോദിച്ചു.
എന്തോ പണിയാണല്ലോ വരാൻ പോകുന്നത് എന്ന രീതിയിൽ അവൾ അവനെ നോക്കി.
"എന്താണ് ഈ സിമന്ത എന്ന വാക്കിന്റെ അർത്ഥം….?!!
ഞാനാദ്യവായിട്ടാ ഒരാൾക്ക്‌ ഇങ്ങനൊരു പേര് കേക്കുന്നത്….”!!!
തന്റെ പഴയ പേര് വീണ്ടും കേട്ടപ്പോ അവളുടെ മുഖഭാവം മാറി.
അത് മനസ്സിലാക്കി,
“അതിലെന്തെലും സെന്റിമെൻസ് ഉണ്ടേ പറയണ്ടാ....
ഒള്ള കാര്യം പറയാല്ലോ...
ആ പേരിനേക്കാ ഇയാക്ക് ചേരുന്നത് സ്‌മിതേന്നാ…”!!!
“സിമന്ത എന്നുള്ളത് ഒരു ഛായത്തിന്റെ പേരാ…”
സംശയത്തോടെ,
“ഛായത്തിന്റെ പേരോ... അതേത് നിറം…?”!!
“അങ്ങനൊരു നിറോണ്ട്.... ഏത് നിറത്തിലുളള വസ്ത്രത്തിനേയും അതിന്റെ പൂർവ്വ നിറത്തിൽ നിന്ന് പുതിയ ഒന്നിലേക്ക് മാറ്റാനുള്ള ഒരു ഛായക്കൂട്ട്.
അതുകൊണ്ട് അതിനിത്തിരി വിലക്കൂടുതലാ…”!!!
“അപ്പോ.... വിലയാണ് പ്രശ്നം….”
സമാധാനിപ്പിക്കാനായി,
“സ്‌മിതയ്‌ക്കും വിലയുണ്ടടോ….”!!!
“ഋഷികേശ് ബാനർജിക്ക്‌ പകരം നാളെ മുതൽ വേറെ ഏതെങ്കിലും പേരിന്റെ കൂടെ ബാനർജീന്ന് ചേർത്ത് ഋഷിയെ വിളിച്ചാൽ എന്ത് തോന്നും…?”
“അങ്ങനെ ചോദിച്ചാ…”(പറഞ്ഞു മുഴുവിപ്പിക്കുന്നില്ല)
“അങ്ങനെ ചോദിച്ചാ... അതിനുത്തരവില്ല. അല്ലേ…!!
പേരാണ് ഋഷി എല്ലാവർക്കും വലുത്.
ആ പേരിന് വേണ്ടിയാണ് നമ്മളെല്ലാം ചെയ്യുന്നത്."!!!
പറയാൻ വന്ന വിഷയം മാറിപ്പോകുന്നു എന്ന് മനസ്സിലാക്കി,
"എനിക്ക് തന്നോട് കുറച്ചൂടെ എന്തൊക്കെയോ പറയണമെന്നുണ്ട്...
അപ്പോ... മറക്കണ്ട.."
തിരിഞ്ഞു നടന്നുകൊണ്ട്,
"നിലാവിന്റെ... നിഴല്..... നിനക്കില്ലാതാവുമ്പോ.... ഞാൻ വരുവേ......"!!
ആ വാക്ക് അങ്ങനെ മുറിച്ചു മുറിച്ചു പറഞ്ഞുകൊണ്ട് ഋഷി അവളിൽ നിന്നും നടന്നകന്നു.
അന്നേദിവസം രാത്രി.
മരങ്ങൾക്കിടയിലൂടെ ഇലകളെ കീറിമുറിച്ചുകൊണ്ട് ആകാശത്തുനിന്നൊഴുകി വന്ന വെള്ളി വെളിച്ചം കുളത്തിന്റെ അടിത്തട്ടിലേക്ക് നുഴഞ്ഞു കയറി.
പരൽ മീനുകൾ ഇരുട്ടറിയാതെ നീന്തിത്തുടിച്ചു.
കുളക്കടവിൽ വെള്ളത്തിലുള്ള നിലാവിനെ നോക്കി അവളെങ്ങനെയിരുന്നു.
ചന്ദ്രബിംബം കണക്കെ അവളുടെ മുഖം ഓളപ്പരപ്പുകളില്ലാത്ത ആ തെളിനീരിൽ തെളിഞ്ഞു നിന്നു.
ജലാശയത്തിനുള്ളിലെ വെളിച്ചം മങ്ങി തുടങ്ങി....
നിലാവിന്റെ നിഴൽ പതിയെ ഇരുട്ടായി മാറി....
ആ ഇരുട്ട് അവളുടെ മേനിയെ തലോടി. ശരീരത്തിലേക്കരിച്ചിറങ്ങുന്ന ഒരിളം കാറ്റെന്നവണ്ണം ആ തലോടൽ അവൾ ആസ്വദിച്ചു. മുടിയിഴകൾക്കിടയിൽ വിരലുകൾ വീണമീട്ടി. ഇരുട്ടവളേ വരിഞ്ഞു മുറുക്കി. അവൾക്ക് ശ്വാസം മുട്ടി. ചൂടിന്റേയും തണുപ്പിന്റേയും വിറയലിന്റേയും ധൈര്യത്തിന്റേയും പ്രതീക്ഷയുടേയും ചരടുകൾകൊണ്ട് അവളുടെ മേനിയിൽ ഇരുട്ട് ചിത്രം വരച്ചു. അതിലോരോന്നിലും ഇങ്ങനെ അടയാളപ്പെടുത്തി.
"നിലാവിന്റെ നിഴൽ നിനക്കില്ലാതാവുമ്പോ...
ഞാൻ വീണ്ടും വരും." !!!
അവളുടെ നെറ്റിയിലെ ചുവന്ന പൊട്ടിന്റെ അവശേഷിപ്പുകൾ തുടച്ചു മാറ്റി വെളിച്ചത്തിന്റെ പ്രഭയിൽ ഇരുട്ട് മാഞ്ഞില്ലാതെയായി.
തുടരും…..

അദ്ധ്യായം 5 സർട്ടിഫിക്കറ്റ് ബുക്കിൽ നിന്നും നോട്ടം അവളിലേക്കാക്കി, ഋഷി : “ഓ…. അതുശരി.... സർട്ടിഫിക്കറ്റിൽ പേര് തെറ്റി വന...
24/08/2021

അദ്ധ്യായം 5
സർട്ടിഫിക്കറ്റ് ബുക്കിൽ നിന്നും നോട്ടം അവളിലേക്കാക്കി,
ഋഷി : “ഓ…. അതുശരി.... സർട്ടിഫിക്കറ്റിൽ പേര് തെറ്റി വന്നതിനാണോ ഇങ്ങനെ കരയുന്നത്...!!
പരാതി കൊടുത്താൽ അത് മാറ്റി കിട്ടാവുന്നതല്ലേയുള്ളു.”
മുഖത്ത് യാതൊരു ഭാവവുമില്ലാതെ അവൾ പറഞ്ഞു,
“ഞാനത് ചോദിച്ചപ്പോ എന്നെയൊക്കെ ഏത് പേരി വിളിച്ചാലെന്താന്നാ അവര് മറുപടി പറഞ്ഞത്……”!!!
“അങ്ങനെ പറഞ്ഞോ... എങ്കി അതൊന്നറിയണോല്ലോ…..”
എന്ന് പറഞ്ഞാ ബുക്കുമായി ഓഫിസിലേക്ക് നടക്കാനൊരുങ്ങിയ ഋഷിയുടെ മുഖത്ത് നോക്കാതെ തന്റെ കൈ നീട്ടി അവനെ തടഞ്ഞുകൊണ്ട്,
“ആ ബുക്കിങ്ങു തന്നേ…”
ശങ്കയോടെ, ഋഷി : “ഇല്ലാ... ഞാൻ…”
“അതെന്റെ പേരല്ലേ... അപ്പോ ഞാനല്ലേ ചോദിക്കേണ്ടത്.” അവൾ ചോദിച്ചു.
ഋഷി അവളെത്തന്നെ നോക്കി....
“തരൂ…..”
അവൾ സംസാരം മുഴുവിപ്പിക്കുന്നതിനിടയിൽ കയറി,
“ഇയാളും എന്റൊപ്പം വാ… നമുക്ക് ചോദിക്കാം….”
“ആര് ചോദിച്ചാലും ഇതിനി മാറ്റാൻ പോകുന്നില്ല….!!!
അവരത് മാറ്റില്ല…”
എന്ന് പറഞ്ഞവന്റെ കൈയ്യിൽ നിന്നും ആ ബുക്ക് വാങ്ങി അവൾ നടന്നു.
മഴ ചെറുതായി തോരൻ പോകുന്ന ലക്ഷണമെന്നവണ്ണം വരാന്തയിലേക്ക് വീഴുന്ന വെള്ളത്തുള്ളികളുടെ അളവ് കുറഞ്ഞു.
നടന്നകലുന്ന അവളെ നോക്കി,
ഋഷി: “അതേ... ഈ രണ്ടുപേരും ഞാനാദ്യവായിട്ടാ കേക്കുന്നെ.....
രണ്ടും തനിക്ക് നന്നായി ചേരുന്നുണ്ട്….”!!!
അത് കേട്ട ഭാവം നടിക്കാതെ അവൾ ആ കെട്ടിടത്തിൽ നിന്നും അടുത്ത കെട്ടിടത്തിലേക്കുള്ള വരാന്തയിലേക്ക് ഓടിക്കയറി.നേർത്ത മഴത്തുള്ളികളുടെ വീഴ്ച്ചയിൽ അവന്റെ ദൃഷ്ടിയിൽ നിന്നും അവൾ അകന്നുപോയി.
********************************************
കോളേജിലെ ആദ്യദിനം.
അദ്ധ്യാപിക ക്‌ളാസ്സിലിരിക്കുന്ന കുട്ടികളുടെ പേര് വിളിക്കുന്നു.....
കുറച്ച് പേരുകൾ വിളിച്ചതിന് ശേഷം,
“സ്‌മിത രാമലിംഗം…..”!!
ആരും പ്രെസെന്റ് പറയുന്നില്ല. ടീച്ചർ ഒന്നുകൂടി ഉറക്കെ വിളിച്ചു,
“സ്‌മിത രാമലിംഗം.....“
അത് തന്റെ പേരല്ല എന്ന ഉറച്ച ബോധ്യത്തോടെ മൂന്നാമത്തെ വിളിയിൽ അവൾ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
ടീച്ചർ രൂക്ഷമായി അവളെയൊന്ന് നോക്കിയിട്ട്,
“എന്താ കുട്ടി, ചെവി കേക്കില്ലേ....
തന്റെ പേരല്ലേ ഞാനീ വിളിച്ചു കൂവിയത്..."!!
ചെറിയൊരു ഈർഷ്യയോടെ അവൾ,
“അതെന്റെ പേരല്ല…”
“പിന്നെന്തിനാ താൻ എഴുന്നേറ്റെ…?”
അവൾ ഒന്നും മിണ്ടിയില്ല.
ടീച്ചർ വീണ്ടും ഉറക്കെ വിളിച്ചു,
“സ്‌മിത രാമലിംഗം....."
വെപ്രാളത്തിൽ ചുറ്റുമൊന്ന് നോക്കിയതിനുശേഷം അവൾ പറഞ്ഞു,
“അതെന്റെ പേരാ…”!!!
മുഖത്തിരുന്ന കണ്ണടയൂരി ടീച്ചർ അവളെയൊന്ന് അടിമുടി നോക്കിക്കൊണ്ട്,
“ഇരിക്ക് കൊച്ചേ അവടെ…”
കണ്ണട തിരികെ വെച്ചുകൊണ്ട്,
“ഓരോരോ പ്രാന്ത്….”
മറ്റുള്ളവർ തന്നേ നോക്കുന്നുണ്ടോ എന്ന ആശങ്കയിൽ അവൾ ഇരുന്നു. ഇരുന്നതിന് ശേഷം തൊട്ടടുത്തിരുന്ന പെൺകുട്ടിയെ പരിഭ്രമത്തോടെ ഒന്ന് നോക്കി. ആ കുട്ടി അവളെ സംശയത്തോടെ നോക്കുന്നത് കണ്ട് നോട്ടം പെട്ടെന്ന് വെട്ടിച്ച് അവൾ കുനിഞ്ഞിരുന്നു.
ടീച്ചർ വീണ്ടും പേരുകൾ വിളിക്കാൻ തുടങ്ങി. ഏറ്റവുമൊടുവിൽ,
“ഋഷികേശ് മുഖർജി”…..
ആ വിളി കേട്ടപ്പോൾ അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. വെളുത്ത നിറത്തിലുള്ള തിളങ്ങുന്ന കുപ്പായമിട്ട ഋഷികേശ് തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
അവൻ അവളെ നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു.
********************************************
ചുരുങ്ങിയ നാളുകൾക്കിടയിൽ അവർ നല്ല സുഹൃത്തുക്കളായി മാറി.
ഇടവേളകളിൽ അവർ പരസ്പ്പരം സംസാരിച്ചു.....
ലൈബ്രറിയിൽ, ഒഴിഞ്ഞ ക്ലാസ് മുറികളിൽ, മരത്തണലിൽ, മൈതാനത്ത്.......
അങ്ങനങ്ങനെ സംസാരം തുടർന്നു കൊണ്ടേയിരുന്നു.
നാളുകൾ കടന്നു പോയി.
എല്ലായിപ്പോഴുമുള്ള സംസാരത്തിനൊടുവിൽ അവളുടെ നോട്ടം ചെന്ന് നിൽക്കുന്നത് അവനിടുന്ന വെളുത്ത നിറമുള്ള കുപ്പായത്തിലാണ്.
ഒരുപാട് തവണ ചോദിച്ചിട്ടും ആ നിറത്തിലുള്ള കുപ്പായം മാത്രം ഇടുന്നതിനെക്കുറിച്ച് അവൻ ഒരുത്തരവും അവളോട് പറഞ്ഞില്ല.
ഒരിക്കൽ അവൾ ആ ചോദ്യം മറ്റൊരു രീതിയിൽ അവനോട് ചോദിച്ചു....
"എന്തിനാണ് നിങ്ങൾ മറ്റു നിറങ്ങളെ വെറുക്കുന്നത്..... ?" !!
അതിനുത്തരമായി അവളുടെ മുഖത്തേയ്ക്ക് നോക്കാതെ തിരിഞ്ഞ് നിന്നവൻ പറഞ്ഞു,
"അക്കു മഞ്ചിന്തായി കാമു"!!!
സംശയത്തോടെ അവൾ,
“എന്ന് വെച്ചാ”…!!!
തുടരും…..

അദ്ധ്യായം 41970 - കളിലെ ഒരു സ്‌കൂൾ ദിനം.ചെറിയ ചാറ്റൽ മഴയുള്ള ഒരു ദിവസം…. പത്താം തരം പാസ്സായ ഋഷികേശ് തന്റെ സർട്ടിഫിക്കറ്റ...
24/08/2021

അദ്ധ്യായം 4
1970 - കളിലെ ഒരു സ്‌കൂൾ ദിനം.
ചെറിയ ചാറ്റൽ മഴയുള്ള ഒരു ദിവസം…. പത്താം തരം പാസ്സായ ഋഷികേശ് തന്റെ സർട്ടിഫിക്കറ്റ് വാങ്ങാനായി സ്കൂളിലേക്ക് വരുന്നു. തന്റെ പിതാവ് ഏർപ്പെടുത്തിയ കുതിരവണ്ടിയിലാണ് ഋഷികേശിന്റെ സ്കൂളിലേക്കുള്ള വരവ്.... (എല്ലാ ദിവസവും സ്ക്കൂളിലേക്ക് വന്നിരുന്നത് ഇതേ കുതിരവണ്ടിയിലാണ്).
സ്‌കൂൾ പരിസരത്തൊന്നും കുട്ടികളുടെ വലിയ തിരക്കില്ല.
“മഴയായത് കാരണം ആരും വരാഞ്ഞതാണോ.?”
തന്റെ സഹപാഠികൾ സൊറപറഞ്ഞു നിൽക്കാറുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ ഭാഗത്തേക്ക് എത്തിനോക്കി ഋഷി ആലോചിച്ചു.
“ഇന്നലെക്കൂടി പറഞ്ഞതാണല്ലോ രാവിലെ തന്നെ എല്ലാരും എത്തൂന്ന്....
താൻ നേരത്തെയാണോ... "
ഋഷി വാച്ചിലേക്ക് നോക്കി.
“അല്ലല്ലോ കൃത്യ സമയമാണല്ലോ”…..
സ്കൂളിന്റെ വരാന്തയോട് ചേർത്തുനിർത്തിയ വണ്ടിയിൽ നിന്നും പടിക്കെട്ടിലേക്ക് ചാടിക്കയറിയ ഋഷി തൂവെള്ള നിറത്തിലുള്ള തന്റെ ചുളുങ്ങിയ ഷർട്ടിന്റെ മടക്കുകൾ നേരെയാക്കി ചുറ്റുപാടും ഒന്നുകൂടിയൊന്ന് വീക്ഷിച്ചു.
“ഇല്ല.... ഒറ്റയൊരുത്തനും വന്നിട്ടില്ല….” !!!
ഓഫിസ് മുറി ലക്ഷ്യമാക്കി ഋഷി നടന്നു.
വണ്ടിക്കാരൻ ഒരു പ്രത്യേകതരം ശബ്ദം ഉണ്ടാക്കിയപ്പോൾ കുതിര മുന്നോട്ട് നടന്നു.
പത്തടി മുമ്പോട്ട് നടന്ന് പൊട്ടിയ ഓടുകൾക്കിടയിലൂടെ ഇറ്റിറ്റ് വെള്ളം വീഴുന്ന സൈക്കിൾ ഷെഡിനുള്ളിൽ കുതിര വണ്ടി നിന്നു.
വണ്ടിയിൽ നിന്നിറങ്ങിയ കുതിരക്കാരൻ ചക്രങ്ങൾക്കടിയിലായി ചാക്കിൽ ശേഖരിച്ചുവെച്ചിരുന്ന പുല്ല് വലിച്ചിട്ട് കുതിരയ്‌ക്ക്‌ കൊടുത്തതിന്‌ ശേഷം വരാന്തയിലേക്ക് കയറിനിന്ന് മടിയിൽ തപ്പി.
സ്‌കൂളിലേക്ക് വന്നതുകാരണം തെറുപ്പുബീഡിയെടുത്തില്ല.
വണ്ടിക്കാരന്റെ ആ നിരാശ ശരിവെക്കും വിധം അയാളെ നോക്കി തലയിൽ വീണ വെള്ളത്തുള്ളികൾ കുതിര കുടഞ്ഞു കളഞ്ഞു.
ചാറ്റൽ മഴയുടെ കാഠിന്യം കൂടി. രണ്ടാം നിലയിലേക്കുള്ള നടത്തത്തിനിടയിൽ മഴയുടേതല്ലാത്ത ഒരു ശബ്ദം ഋഷി കേട്ടു. അവൻ തിരിഞ്ഞു നോക്കി. ആരെയും കാണുന്നില്ല.
തോന്നിയതാകും എന്ന് കരുതി നടക്കാനൊരുങ്ങുമ്പോൾ അതേ ശബ്ദം വീണ്ടും കേൾക്കുന്നു.
അവൻ സ്റ്റെപ്പുകൾ തിരിച്ചിറങ്ങി ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു.
കാറ്റിൽ എരിശ്ശിൽ (വെള്ളത്തുള്ളികൾ) വരാന്തയിലേക്ക് അടിച്ചു കയറുന്നു.
നടത്തത്തിനൊടുവിൽ കെട്ടിടത്തെ താങ്ങി നിർത്തുന്ന ഒറ്റത്തടിയിൽ തീർത്ത തൂണിന് മറവിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു പെൺകുട്ടിയെ അവൻ കണ്ടു.
ഒരുപാട് നിറങ്ങളുള്ള എന്നാൽ ഒട്ടും തിളക്കമില്ലാത്ത ഒരു വേഷമായിരുന്നു അവൾ ധരിച്ചിരുന്നത്. അവളുടെ മുഖം കാണത്തക്ക രീതിയിൽ ഋഷി അവൾക്കഭിമുഖമായി നിന്നു.
കാറ്റിന്റെ വേഗതയെ തടഞ്ഞു നിർത്താൻ കഴിവില്ലാത്ത ചെറിയ വെള്ളത്തുള്ളികൾ ഋഷിയുടെ മുഖത്തെ തഴുകി വരാന്തയിലേക്ക് പതിച്ചു.
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
മഴത്തുള്ളികളുടെ ഈറൻ വീണ് ഒലിച്ചുപോയ ചുവന്ന നിറമുള്ള പൊട്ടിന്റെ അവശേഷിപ്പുകൾ അവളുടെ നെറ്റിയിലുണ്ട്. ആ നിറം കണ്ണിലേക്ക് പടർന്നതെന്നവണ്ണം ചുവന്നു കലങ്ങിയ കണ്ണുകൾ. ഒരു ബുക്ക് അവൾ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു. വെള്ളത്തുള്ളികളിൽ ലയിക്കാതെ ആ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾ അവളുടെ കവിളിനെ തലോടി നിലത്തേക്ക് വീഴുന്നു.
ആ കാഴ്ച്ച നോക്കിക്കൊണ്ട്‌ അവൻ ചിന്തിച്ചു.....
"ആരാണിവൾ….”?!!!
അവൻ ചുറ്റും നോക്കി...
ആരും തന്നെയില്ലവിടെ….
അവളുടെ നിശ്വാസത്തിന്റെ കിതപ്പിൽ ബുക്ക് ഉയർന്നു താഴുന്നു.
കരഞ്ഞുകലങ്ങിയ അവളുടെ കണ്ണുകളിൽ ഋഷിയുടെ മുഖം പതിഞ്ഞപ്പോൾ പെട്ടെന്ന് തന്റെ മുഖത്തെ സങ്കടം മറച്ചു വെക്കാനെന്നവണ്ണം ഋഷിയെ നോക്കി ഒന്ന് ചിരിക്കാൻ അവൾ ശ്രമിച്ചു.
"എന്തിനാ കരയുന്നേ….”? ശങ്കയോടെ ഋഷി ചോദിച്ചു.
അവൾ മറുപടിയൊന്നും പറഞ്ഞില്ല.
ഋഷി അവളുടെ കൈയ്യിലിരുന്ന ബുക്കിലേക്ക് നോക്കി. പത്താം തരം പാസ്സായതിന്റെ സർട്ടിഫിക്കറ്റ് ബുക്കായിരുന്നു അത്.
"താനിവിടെ പഠിച്ചിരുന്നോ….? ഞാൻ കണ്ടിട്ടേയില്ലല്ലോ തന്നേ...."!!!
അതിനുത്തരമൊന്നും പറയാതെ നടക്കാനൊരുങ്ങിയ അവളെ തടഞ്ഞുകൊണ്ട്,
"മറുപടി പറഞ്ഞിട്ടുപോ.... താനിവിടാണോ പഠിച്ചിരുന്നത്....?" "!!!
മുഖത്തേയ്ക്ക് വീണു കിടന്ന നനഞ്ഞ മുടിയുടെ തുമ്പ് പിന്നിലേക്കൊതുക്കി
"അതെ " എന്ന രീതിയിൽ അവൾ തലയാട്ടി.
"എന്നേ താൻ കണ്ടിട്ടുണ്ടോ....?"!!!
അവൾ കുതിരവണ്ടിയിലേക്ക് നോക്കിയതിന് ശേഷം വീണ്ടും തലയാട്ടി.
“എന്താ തന്റെ പേര്….?”!!!
അവൾ ഒന്നും മിണ്ടുന്നില്ല....
“പേരില്ലേ…?”!!
ഉണ്ടെന്ന രീതിയിൽ അവൾ തലയാട്ടി...
“എന്നാപ്പറ…..”!!!
കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു,
“സിമന്ത രാമലിംഗം”…….!!
ആ പറഞ്ഞതിൽ എന്തോ പന്തികേട്‌ അവന് തോന്നി.
കണ്ണുകൾ തുടച്ചു കൊണ്ട് വീണ്ടും അവൾ കരയാൻ തുടങ്ങി.
അവൻ പെട്ടെന്ന് അവളുടെ കൈയ്യിലിരുന്ന ബുക്ക് തട്ടിപ്പറിച്ച് അതിന്റെ പേജുകൾ മറിച്ചു.
ആ സമയം മഴ ഉടനെ തോരില്ല എന്ന രീതിയിൽ മിന്നലോടുകൂടിയ ഇടി മുഴങ്ങി.
അതുകേട്ട് പേടിച്ച കുതിര ഉച്ചത്തിൽ ശബ്ദമുണ്ടാക്കി... സൈക്കിൾ ഷെഡ്ഡിന്റെ ഉത്തരത്തിൽ ഇനി പിടിച്ചിരിക്കാൻ ത്രാണിയില്ലാതെ രണ്ടോട് നിലത്തു വീണു പൊട്ടി.... അതുവഴി മഴവെള്ളം യാതൊരു തടസ്സവുമില്ലാതെ മണ്ണിലേയ്ക്ക് പതിച്ചു.
പേജുകൾ മറിച്ചപ്പോൾ ബുക്കിൽ അവളുടെ പേര് "സ്‌മിത രാമലിംഗം " എഴുതിയിരിക്കുന്നത് കണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി.
തുടരും…..

Address

Pathanapuram
689695

Telephone

9446907044

Website

Alerts

Be the first to know and let us send you an email when Deepu Dasan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share